Pages

Friday, November 19, 2010

മൂന്നാമന്റെ മുറിവുകള്‍

ബന്ധങ്ങളുടെ  കെട്ടുപാടുകള്‍ എത്ര  സമര്ഥമായി  ഇഴപിരിച്ചെടുത്താലും അജ്ഞാതമായ  വേരുകള്‍ അജ്ഞാതമായ്  തന്നെ   കണ്ടുമുട്ടും   . അവ  സുഖവും  ദുഖവും  പരസ്പരം  കോര്‍ത്തുകെട്ടി   നന്ദി  സൂച്ചകമായോ മോക്ഷപ്രാപ്തിക്കായോ  ദൈവങ്ങള്‍ക്ക്   സമര്‍പ്പിക്കും . പിന്നെ  നീണ്ട  കാത്തിരുപ്പാണ് . ഇടവേളകളിലെപ്പോഴോ ചിതറി  വീണ  മഴത്തുള്ളികള്‍  കണ്ണുനീരിന്റെ  ചൂട്  പകര്‍ത്തി  മൂന്നാമന്റെയുള്ളില്‍  പേമാരിയായി  പെയ്തോഴിക്കുന്നു. മൂന്നാമന്റെ  മുറിവും  നോവും  പ്രാര്‍ഥനയും  അവിടെ  ആരംഭിക്കുന്നു .

***                                    ***                                ***                                ***

കോളേജ് എന്ന ഹരിതാഭയുടെ ആദ്യ ദിനം കോളേജ്  എന്നത് പറഞ്ഞുകേട്ട സ്വാതന്ത്രിയതിന്റെ ഒരു ഉള്‍ക്കാഴ്ച മാത്രമായിരുന്നു ഇതുവരെ . കോളെജിലേക്ക് ചെന്ന് കയറുമ്പോഴേക്കും പലരും സൗഹൃദം പങ്ക് വക്കുന്നത്  കാണാമായിരുന്നു. ആകെ കലപില . ഒഴിഞ്ഞ പിന്‍ നിര കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച് ചുറ്റുമൊരു ലഖു വീക്ഷണം നടത്തി. ഇല്ല ! സുന്ദരിയെന്ന്‍ അവകാശപ്പെടാവുന്ന ഒറ്റ ഒരെണ്ണം പോലുമില്ല
നേര്‍ത്ത നിരാശ !
അല്‍പ്പനേരത്തിനുശേഷം നിശബ്ദതയുടെ ആവരണം സൃഷ്ടിച്ചുകൊണ്ട്   ഒരു  വൃദ്ധ ഗണിത  വിദ്വാന്‍  കടന്നു  വന്നു . ആകെ  ബോര്‍  ആയി . കട്ടിക്കണ്ണട  മൂക്കിന്റെ  തുമ്പത്ത്  വച്ച്  ബദ്ധപ്പെട്ട്  നോക്കുന്ന  അധ്യാപകന്‍  കോളെജു സങ്കല്പങ്ങള്‍  മുഴുവന്‍  തകര്‍ക്കുകയാണെന്ന്  ഏറെക്കുറെ  ഉറപ്പിച്ചു . ഒരു  മണിക്കൂര്‍ സുഖമായി  ഉറങ്ങി .
അടുത്ത  അവറിനു മുന്‍പുള്ള  ചെറിയ  ഇടവേളയില്‍  രണ്ടുമൂന്നു  പേരെ  പരിചയപ്പെട്ടു , അവരുടെ  അടുക്കലേക്ക്  സീറ്റും  മാറി . കുറച്ചുകൂടി  ജോറായി .
വീണ്ടും  നിശബ്ദത !
ഇത്തവണ  ക്ലാസ്സിലേക്ക്  കയറി  വന്നത്  സുന്ദരിയായ  ഒരു  അധ്യാപിക . സുന്ദരിയെന്ന് പറഞ്ഞാല്‍ , സൗന്ദര്യം എന്ന വാക്ക്  കൊണ്ട്  കവികള്‍  എന്തൊക്കെയാണാവോ  ഉദ്ധെശിച്ചിരുന്നത് ,  അതിനെല്ലാം  ഒറ്റ  ഉത്തരമായി  പറയാവുന്ന  ഒരു  നാടന്‍  യുവകോമലാഗി .  അടുത്തിടെ   പടിച്ചിറങ്ങിയതാണെന്നുറപ്പ്   . മിസ്സിന്റെ  മുഖത്ത്  ആദ്യമായി  ക്ലാസ്സ്  എടുക്കാന്‍  വന്നതിന്റെ  പൊടി  നാണം . അത്  ഞങ്ങളെ  കൂടുതല്‍  രസിപ്പിച്ചു . (ടീച്ചറുടെ  വാത്സല്യം  കൊതിക്കുന്ന  സ്കൂള്‍  കുട്ടികള്  അല്ലല്ലോ) .
കമന്റുകളുടെ  പ്രളയം  ആയിരുന്നു .
"വിവാഹം  കഴിച്ചതാണോ"  ?
അല്ല  എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . അതിന്ന്  മറുപടിയെന്നോണം   വീണ്ടും  കമന്റുകളുടെ  നീണ്ട  നിര . “ഭാഗ്യം ”, “ഞാന്‍  ഭയന്നു”, “ഞാനുറപ്പിച്ചു ” തുടങ്ങി  പലതരം .
ഒരു  മണിക്കൂര്‍  കൊണ്ട്  കോളേജ്  സങ്ങല്‍പ്പങ്ങല്‍ക്കെല്ലാം  യാഥാര്‍ത്യത്തിന്റെ  ചുവയുണ്ടെന്ന്  ബോധ്യമായി .
സമയം  പോയതറിഞ്ഞില്ല !
പിന്നേടെന്നും കാത്തിരുപ്പായിരുന്നു . ടീച്ചറിന്റെ  ക്ലാസിനു  വേണ്ടിയുള്ള  കാത്തിരുപ്പ് . ഹോസ്റ്റലിലും   മെസ്സിലും  ബസ്സിലും  ടീച്ചര്‍  മാത്രം . ഫിസിക്സ്  ക്ലാസിനു  മാത്രം  കയറുന്ന  കുട്ടികള്‍. വളരെ  കുറച്ചു  നാളുകള്‍  കൊണ്ട്  ടീച്ചര്‍  എല്ലാവരുടെയും  മനസ്സില്  ഒരിക്കലും  മായാത്തവണ്ണം പ്രതിഷ്ടിക്കപ്പെട്ടു . സുന്ദരിയായ  ടീച്ചറെ  നോക്കി  “ ആറ്റന് ചരക്ക് ” എന്ന്   പറയാത്തവര്‍  ആണല്ല  എന്നുവരെയായി  പുരുഷ   സങ്ങല്പ്പം. പെണ്‍കുട്ടികള്‍ക്ക്  ലേശം  അസൂയയും . “

***                                    ***                                ***                                ***

ഞാന്  വിപിന് , ഇത്  ബിനു , സൌദിക്കാ, നിങ്ങളോ ?”
ഒരു  നിമിഷം  കൊണ്ട്  ഉള്ളിലുള്ളതെല്ലാം  തുറന്നു  പറഞ്ഞ്  മറുപടിക്കായി  കാത്തിരിക്കുന്ന നിഷ്കലങ്ങനായ  ഒരു  കുഞ്ഞിന്റെ  നൈര്‍മ്മല്യമുണ്ടായിരുന്നു പറപറത്ത ആ  ശബ്ധത്തിന്.

“ഞാനും  സൌദിക്കാ ”, മറുപടി .
മികച്ചൊരു  സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നതിന്റെ  ആദ്യത്തെ  നാഴികക്കല്ലുകളായിരുന്നു  അത് . വിപിന്‍ചേട്ടന്‍   ഞാനുമായി   അടുത്തത്  വളരെപ്പെട്ടന്നായിരുന്നു . അനിയനോടെന്നപോലെ  വാത്സല്യം  പ്രകടിപ്പിക്കുമ്പോഴും , എഞ്ചിനീയറോട്    ഫോര്‍മാന്‍  കാണിക്കുന്ന  ഒരു  ബഹുമാനം  വാക്കുകളില്‍  പകര്‍ത്താന്‍  അയാള്‍ പ്രതേകം  ശ്രദ്ധിച്ചിരുന്നു .  പ്രവാസതയുടെ  കനലുകള്‍ക്ക്മേല്‍ l വെള്ളംതൂവിയ  ഒരു  ചെറിയമനുഷ്യന്‍ .

അതൊരു  വെള്ളിയാഴ്ച്ചയായിരിക്കണം . (മറ്റേത്  ദിവസമാണ്  ഒരു  ഗള്‍ഫ്  മലയാളിയുടെ  മനസ്സില്‍ പൂത്തിരിയും  ചുണ്ടില്  മന്ദഹാസവും  വിരിയുക  അല്ലെ ?) ഞാനും  അയാളും  ഉള്‍പ്പെടുന്ന  ഒരു  ചെറിയ  മലയാളിക്കൂട്ടായ്മയുടെ  നടുവില്‍  നിന്ന്  നിഷ്ക്കലങ്ങത്വം  സ്പുരിച്ചുകൊണ്ടയാള്‍  അറിയിച്ചു ,
“ ന്റെ  പെങ്ങളും  ഒരുത്തനും  തമ്മില്  അതാ , ന്താത്  ലൈന് ”
ഞങ്ങള്‍  ഊമകളെ  പോലെ  അയാളെത്തന്നെ  നോക്കിനിന്നു .
“അവള്‍ക്കവനെ  കെട്ടനമെന്ന്  ”
കുറച്ചു  നേരത്തെ  നിശബ്ദതക്ക്  ശേഷം  – “ എന്നെ  കൊന്നാലും   ഇത്  ഞാന്‍  നടത്തില്ല ”.
എന്റെ  യൌവനം  സടകുടഞ്ഞെഴുന്നേറ്റ്  അവശനായ  കാമുകനും  കാമുകിക്കും  വേണ്ടി  ധീരമായി  സംസാരിച്ചു .
“എന്തുകൊണ്ട് ”

“അവനൊരു  നല്ല  പണിയോന്നുമില്ലടോ, അതുമല്ല  ഇതൊന്നും  ഒരുകാലത്തും   ശെരിയാവുകേമില്ല”
“ അതൊക്കെ  ശെരിയാവും ” – ഞാന്‍
“എന്റെ  പെങ്ങളെ  വച്ചൊരു  റിസ്ക്കെടുക്കാന്  എന്നെക്കൊണ്ട്  പറ്റില്ല ”
തികച്ചും  ന്യായമായ  വാദം . പക്ഷെ  ആ  ന്യായത്തിന്   ഒരാഴ്ച്ചയെ  ആയുസ്സുണ്ടായുളു. കാമുകിയുടെ  ആത്മഹത്യ  ശ്രമം  റിസ്ക്കെടുക്കാന്  അയാളെ  പ്രാപ്തനാക്കി , ഒപ്പം  ഞങ്ങളുടെ  പ്രേരണയും . വിവാഹച്ചിലവുകള്‍ക്കായി     കടമായി  നല്‍കിയ  റിയാലുകള്‍കുപോലുംമയാള്‍  ഏറ്റക്കുറച്ചിലുകളില്ലാത്ത    നന്ദി  രേഖപ്പെടുത്തി . നിറഞ്ഞ  കണ്ണുകളും  മുറിയുന്ന  വാക്കുകളും  ഒളിപ്പിക്കാന്‍   കഴിയാതെ , നാട്ടിലെത്തിയാലുടന്‍ വീട്ടില്‍  വരണമെന്ന  ശാട്യവുമായയാള്‍ പടിയിറങ്ങി .
കടങ്ങളെല്ലാം  കൃത്യമായി  വീട്ടപ്പെട്ടു . വീട്ടിലേക്ക്  പോകാമെന്നുള്ള  എന്റെ  കടമോഴിച്ചു  !  .

***                                    ***                                ***                                ***

വര്‍ഷങ്ങള്‍  പലത്  ചിറകുകളഴിച്ചുവച്ച്  പരലോകം  പൂകിയിരിക്കുന്നു . ശിശിരവും  ശരത്കാലവുമെല്ലാം  മുറതെറ്റാത്ത  സുന്ദരസങ്ങല്‍പ്പങ്ങളായ്ത്തന്നെ കടന്നു  പോയി . സൌഹൃദങ്ങളില്  പലതും  സ്വപ്നതിലെന്നവണ്ണം  ഉപബോധമനസ്സിന്റെ  ഉള്ളറകളിലേക്കൊളിച്ചു. കിഴക്ക്  സൂര്യനും  ചന്ദ്രനും  തമ്മില്  കണ്ടുമുട്ടുന്ന  പരപരാവെളുപ്പിനൊരു ഫോണ്‍കാള്‍  !
ഒരുപാട്  വൈകി  കിടന്നതാണെങ്കിലും  പതിവില്ലാത്ത  ഫോണിന്റെ   മറുതലക്കലേക്ക്    കാതോര്‍ത്തു .
 “ഹലോ , ഞാന്‍  വിപിനാണ്”
ഒരു  നിമിഷം  ആലോചനയിലാണ്ടു . അറിയാവുന്ന  വിപിന്മാരുടെ  മുഖവും  ശബ്ധവുമായൊന്നു  താരതമ്യം  ചെയ്തുനോക്കി .
അത്  മനസ്സിലായെന്നവണ്ണം - “ സൗദി  സൗദി !, ഓര്‍മ്മയുണ്ടോ !”
ഉറക്കച്ചവടുമാറി .
“വിപിന്‍  ചേട്ടാ ”- കുശലാന്വേഷണങ്ങള്‍ .
“സുഖം ,  നല്ല  ഉറക്കത്തിലായിരുന്നല്ലേ”- ചോദ്യം .
“രാത്രിയുറങ്ങാനൊരല്‍പ്പം   വൈകി , പിന്നെ ” – മറുചോദ്യം
“ഞാന്‍  സൗദി  വിട്ടു , ഇപ്പൊ  എത്തിയതേയുള്ളൂ , എപ്പോഴാ  ഒന്ന്  കാണുന്നെ , വല്ല്യ  ബിസി  ആയിരിക്കുമല്ലേ ”
“നാളെ  ഞാന്‍  എറണാകുളത്തിന്    പോകുന്നുണ്ട് , തിരിച്ചു  പോരുമ്പോള്‍  വീടുവഴി  വരാം ഞാനിപ്പോ  എറണാകുളത്താണ്  , എത്തുമ്പോ  വിളിച്ചാല്  മതി ”.
രണ്ടു  മിനുട്ടുകള്  കൂടി  സൗദി  വിശേഷങ്ങള്‍  പങ്കു  വച്ച്  ആ  ഫോണ്‍  കട്ടായി . (ആലപ്പുഴയുടെ  നിഷ്ക്കലങ്ങതയില്‍  നിന്നും  എറണാകുളത്തിന്റെ  തിരക്കുകളിലെക്കിറങ്ങി  നടന്ന  ആ  മനുഷ്യനോട്  ചെറിയ  നീരസം  ഉള്ളില്‍  നിറഞ്ഞു )
അന്ന്  രാത്രി  തന്നെ   എറണാകുളത്തേക്ക്  തിരിച്ചു . തിരക്കുകലെല്ലാം  ഫയലുകളില്‍  വച്ചുപൂട്ടി  ഉച്ചയോടടുപ്പിച്  വിപിന്‍ചെട്ടനെ   വിളിച്ചു .
“ഹാ ! ലക്ഷ്മണ് , എവിടെയായി ”
“ഇടപ്പള്ളി ”
“ബൈപാസ്   നേരെ  പിടിച്ചോ , ലേക് ഷോര്‍  ഹോസ്പിറ്റല്‍ ”
“ഓകെ, ഞാനെത്തിയിട്ട് വിളിക്കാം ”
യാത്ര  പുനരാരംഭിച്ച്  അല്‍പനേരം  കഴിഞ്ഞാണ്  എത്തിപ്പെടേണ്ട  സ്ഥലത്തെക്കുറിച്ച്  ഞാന്  ബോധവാനായത് .
ലേക് ഷോല്‍ ഹോസ്പിറ്റല്‍ !. കാന്‍സര്‍  രോഗികളുടെ  ശരണാലയം . പാപപുണ്യങ്ങളുടെ കണക്കെടുപ്പിനു  തയ്യാറായി  വരുന്ന  പലരുടെയും  അവസാന  നാളുകള്‍  തിട്ടപ്പെടുത്തുന്നിടം . മനസ്സാകെ  കലുങ്ങുഷിതമായി. അസുഖമാകുമോ  അയാളുടെ  വീട്ടിലാര്‍ക്കെങ്കിലും , അതോ , വീട്ടിലേക്കുള്ള  ലാന്റ്  മാര്‍ക്കോ ? ഒന്നും  ഉറപ്പിക്കാന്  കഴിയാതെ  മനസ്സ്  കൂടുതല്  കുഴങ്ങി . കനം കൂടിയ  എന്തോ  നെഞ്ചിനോട്   ചേര്‍ത്ത്  കെട്ടിവച്ചത്  പോലെ .
ഹോസ്പിറ്റലിന്റെ   ഗേറ്റിന്റെ ഓരത്തായ്    വണ്ടി  നിര്‍ത്തി അയാളെ  വീണ്ടും  വിളിച്ചു .
“ലക്ഷ്മണ്‍ , എത്തിയല്ലേ . വണ്ടി  ഉള്ളിലേക്ക്  പാര്‍ക്ക്  ചെയ്തോളൂ , 3rd floor 311”
ബലം  നഷ്ട്ടപ്പെടുന്ന  ചുവടുകളുമായി  കോണി  കയറി  മുകളിലെത്തിയപ്പോള്‍  എതിരേറ്റത്  ഹൃദയം  വിരിയിച്ച  പുഞ്ചിരിയുമായ്    കാത്തു  നില്‍ക്കുന്ന  അയാളെയാണ്   .
കുശലാന്വേഷണങ്ങള്‍   , യാത്രാസൌഖ്യന്വേഷണങ്ങള്‍ .
നേര്‍ത്തതെങ്കിലും   വിങ്ങുന്ന  മനസ്സിന്റെ  പേടിപ്പിക്കുന്ന  നൊമ്പരങ്ങള്‍  അപ്പോഴുമുണ്ടാരുന്നു  .
“വരൂ , എന്റെ  പെങ്ങളെ  പരിചയപ്പെടുത്താം ”
ഉത്ഖണ്ടയോടെ  അയാളുടെ  പിറകെ  നടന്നെങ്കിലും  മനസ്സ്  പോകണ്ടായെന്നു  ശക്തിയായി  മിടിച്ച്കൊണ്ടിരുന്നു . എന്തോ  മുന്‍കൂട്ടി  അറിയുന്ന  പോലെ .
മുടിയെല്ലാം  കൊഴിഞ്ഞ്, ആരാണെന്നറിയാന്  കണ്ണുകള്‍  വിടര്‍ത്തി , ചുണ്ടുകള്‍ക്കിടയിലെവിടെയോ  പുഞ്ചിരി  വരുത്തി  കട്ടിലിന്റെ  ഓരം  പറ്റിക്കിടക്കുന്ന  സുന്ദരിയായിരുന്നെന്നു  തോന്നിപ്പിക്കുന്ന  ഒരു  യുവതി . മനസ്സില്‍ നിന്നും  യാത്രപോയ  നിറങ്ങള്‍ക്ക്  പകരമായി  അസുഖം  നല്‍കിയ  പച്ചക്കുപ്പായമണിഞ്ഞ് അവള്‍  കിടന്നു . ഹ്രദ്യമായോന്നു പുഞ്ചിരിക്കാന്‍പോലുമാവാതെ   മെല്ലെ  വാതില്  തുറന്ന്  ഞാന്‍  പുറത്തേക്കിറങ്ങി . പുറകെ  അയാളും .
“പേടിക്കാനൊന്നുമില്ല , ഫസ്റ്റ്  സ്റ്റേജിലെ  കണ്ടുപിടിച്ചു , രണ്ടു  കീമോയും  കൂടി  കഴിഞ്ഞാല്  ശരിയാകുമെന്നാണ്   ഡോക്ടര്‍മാര്  പറയുന്നേ . പക്ഷെ  അവള്‍ക്ക്  ഒട്ടും  പ്രതീക്ഷയില്ല , അതാണ്  വിഷയം . ഇനിയം  എത്രനാള്‍  ജീവിക്കുമെന്നാ  അവള്‍  ചോദിക്കുന്നെ ”
മനസ്സിന്  ചെറിയൊരാശ്വാസം  തോന്നിത്തുടങ്ങി . കനം  ഒരല്‍പം  കുറഞ്ഞ   പോലെ .
“വേറെ  ആരെയും  നിര്‍ത്തില്ലേ      ഇവിടെ ”- ഞാന്‍
അയാള്‍  ഒന്ന്  മന്ദഹസിക്കാന്‍  ശ്രമിച്ചു . അതിനുമപ്പുറം  മ്ലാനത  അയാളുടെ  മുഖത്തേക്ക്  നിഷലിക്കുന്നത് പ്രകടമായി  കാണാന്‍  കഴിഞ്ഞു .
“അവനവളെ  വേണ്ടെന്ന്, കുഞ്ഞിനെ  നോക്കും , അവളെ  ഉപേക്ഷിച്ച  മട്ടാ”
രണ്ടു  നിമിഷത്തെ  നിശബ്ധത . നീളം  കൂടിയ  നിമിഷങ്ങള്‍.
“അവളുടെ  വിഡിത്വം  എത്ര  വലുതായിരുന്നു  എന്ന്  തിരിച്ചറിയുന്നെന്ന്  ഒരിക്കെ  പറഞ്ഞു . അന്നുമാത്രമാണ്  ഞാന്‍    തളര്‍ന്നത് ”
അയാളെന്നെ  കാറു പാര്‍ക്ക്  ചെയ്തിരുന്നിടം  വരെ  അനുഗമിച്ചു . ചിരിച്ചുകൊണ്ട്  യാത്രപറയാന്‍ .

കാറിലേക്ക്  കയറാന്‍  തുടങ്ങും  മുന്‍പ്പ്  പുറകില്‍  നിന്നൊരു  വിളി .
സിന്ധ്യ  മേഡം ! . കോളേജിലെ  അഡ്മിനിസ് ട്രേറ്റിവ് ഓഫീസര്‍  ആയിരുന്നു . വളരെ  സ്മാര്‍ട്ട്  ആയ  ഒരു  കുറിയ  സ്ത്രീ .
“what a surprise. എനിക്കാധ്യൊരു  കണ്‍ഫ്യൂഷന്‍ ഇണ്ടായി, സുഖാണല്ലോല്ലേ ”
“സുഖം , മേഡമെന്താ  ഇവിടെ ”
മാഡത്തിന്റെ  മുഖം  ഇരുണ്ടു , വല്ലാണ്ടായി !
“ആരും  അധികം   അറിഞ്ഞിട്ടില്ല . നമ്മുടെ  ദീപ്തി  മിസ്സ്  ഇവിടെ  കിടപ്പുണ്ട് , ലാസ്റ്റ് സ്റ്റേജ്  ആണ്  ”(അടുത്തേക്ക്  നീങ്ങിനിന്ന് , തല  താഴ്ത്തി  സ്വകാര്യമായി )
ശരീരമാകെ  തളരുന്നത്  പോലെതോന്നി ., നിമിഷങ്ങള്‍  കൊണ്ട്  വിയര്‍ത്ത് തൊണ്ട  വറ്റിവരണ്ട്, നെഞ്ചിന്റെ  കാളല്‍ കണ്ണില്ലൂടെ   പ്രവഹിച് ..
ദീപ്തി മിസ്സ് !...സുന്ദരിയായ  ഉണ്ടാക്കണ്ണൂകളുള്ള   അവിവാഹിതയായ  ദീപ്തി  മിസ്സ് !
“വരൂ  312  ല്  ആണ് ” മാഡം വിളിച്ചു .
വിപിന്‍   ചേട്ടനോട്  കാര്യങ്ങള്  ചുരുക്കിപ്പറഞ്ഞ് മേഡത്തിനൊപ്പം മുകളിലേക്ക്  നടന്നു .
നടക്കുന്നതിനിടയില്  മാഡം മിസ്സിനെക്കുറിച്ചു  പറയുകയായിരുന്നു .
“അവള്‍ക്ക്  നല്ല  ഹോപ്  ഉണ്ട് , ഓവറോള്  അതൊരു  നല്ല  കാര്യമാണ് , നെറ്റിന്റെ  എക്സാം  എഴുതണമെന്നു  പറഞ്ഞ് റൂമിലിരുന്നു  പഠിക്കുകയാണ് . ബട്ട്  she  wont survive.എല്ലാവര്‍ക്കുമറിയാം , അവള്‍ക്കൊഴിച് ”
മിസ്സിന്റെ  വിവാഹം  കഴിയാന്‍   ഒരുപാട്  വൈകിയിരുന്നത്രേ .
ജാതകദോഷം  !
“എന്തായാലും  കല്യാണം  കഴിച്ചത്  ഒരാണിനെതന്നെയാണ് . കല്യാണം  കഴിഞ്ഞ് ത്രീ  മന്ത്സ് കഴിഞ്ഞപ്പോഴാണ്  രോഗം  തിരിച്ചറിയുന്നത് . He  resigned his job. ഫുള്‍ടൈം  അവളുടെ  അടുത്താണ്  ”
നല്ലവനായ  മനുഷ്യന് . മരിക്കുമെന്നറിഞ്ഞിട്ടും    ഭാര്യയുടെ  കൈകള്  നെഞ്ഞിനോട്  ചേര്‍ത്ത് സുരക്ഷിതമായി  വച്ചിരിക്കുന്ന  ഭര്‍ത്താവ് ! സുകൃതം ചെയ്ത ഭാര്യ !
“അവളെ  തിരിച്ചറിയാന്‍  തന്നെ   വിഷമമാണ് . എല്ലുമാത്രം  അവശേഷിക്കുന്ന , മുടിയെല്ലാം  കൊഴിഞ്ഞുപോയ  ഒരു  രൂപം . ആ  കണ്ണുകള്‍ക്കുപോലും  തിളക്കം  നഷ്ട്ടപ്പെട്ടിരിക്കുന്നു . എന്തൊരു  ഭംഗിയായിരുന്നു ?”
ശരിയാണ്  !. അത്രയും  സുന്ദരിയായ  ആരും  ആ  കോളേജില്‍ഇല്ലായിരുന്നു .
ഒരു  നിമിഷം  ഞാന്‍  കോളജിലേക്ക്  മടങ്ങി ചെന്നു.

[“വിവാഹം  കഴിച്ചതാണോ ?”
അല്ല എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . ]

“മിസ്സിനെ  കാണാന്‍  എനിക്ക്  വയ്യ  മാഡം ”
“അവള്‍ക്കും  അതൊരുപക്ഷേ  ഇഷ്ട്ടപ്പെടില്ലായിരിക്കും , ഒരു  രോഗിയെ  പോലെ ” മാഡം  എന്തോ  ഓര്‍ത്തിട്ടെന്നവണ്ണം   പറഞ്ഞു.
ഞങ്ങള്‍ l പരസ്പരം  യാത്രപറഞ്ഞ് പിരിഞ്ഞു .


***                      ***                   ***                        ***

ഹോസ്പിറ്റലിന്റെ  ഗേറ്റ്  കടക്കുമ്പോഴേക്കും  മനസ്സ്  നിറയെ  നൊമ്പരങ്ങള്‍  പടികയറി  വരുന്നുണ്ടായിരുന്നു .
അടുത്തടുത്ത  മുറികളില്‍  പ്രതീക്ഷയുള്ളതും  പ്രതീക്ഷയില്ലാത്തതുമായ  രണ്ടു  സ്ത്രീകള്‍   മരണത്തോട്  മല്ലടിക്കുന്നു . അതിലൊരാള്‍  മരിക്കുമെന്ന് വൈദ്യശാസ്ത്രവും .

എന്റെ  വേദനയും  പ്രാര്‍ഥനയും  ആരംഭിച്ചിരിക്കുന്നു . അവര്‍ക്കിടയിലെ  മൂന്നാമന്റെ  ആത്മവിലാപം .



[ഇതെഴുതുന്നതിനിടയില്‍  അവിചാരിതമായി  രണ്ടു  ഫോണ്‍കോളുകള്‍  എന്നെ  തേടി  വന്നു . ഒന്നാമത്തെത് വിപിന്‍  ചേട്ടന് . പെങ്ങള്‍ക്ക്  സുഖമുണ്ട് , വിപിന്‍  ചേട്ടന്‍  ഗള്‍ഫിലേക്ക്  മടങ്ങിപ്പോകുന്നു …
രണ്ടാമത്തെത് ദീപ്തി  മിസ്സിന്റെ  മരണവാര്‍ത്ത …
ഒരിക്കലും  മായാത്ത  ദീപ്തി  മിസ്സിന്റെ  ഓര്‍മയ്ക്ക്  മുന്നില്‍ ………..]

Monday, May 10, 2010

മറന്ന്‍ പോയ ചിരി

അതിശയിപ്പിക്കുന്നതായി   ഒന്നും  കണ്ടില്ല . അമ്പരപ്പിക്കാനായി അവള്‍  ഒന്നും ചെയ്തുമില്ല .
അവനുറങ്ങി .
ബ്രഹ്മാണ്ട പരമകോടിയിലെ സകല  ശബ്ദ  കോലാഹലങ്ങള്ക്കുമിടയില്‍  ഒരു  സുഖസുഷുപ്തി.
അവളുടെ  മുലകളില്‍  പറ്റിപ്പിടിച്ചിരിക്കുന്ന  മാത്ര്ത്വം ഉണങ്ങും   മുന്പ്  അവനുണരും.
വീണ്ടും  കരച്ചില്‍ !
അത്  കേള്ക്കുമ്പോള്‍  ചീവീട്  കരയും  പോലെയാണ്ണ്‍  അയാള്ക്ക്   തോന്നുക . ചെന്നിക്കുത്ത്  കൂടുതലായെന്ന  പോലെ  അയാള്‍  ചെവി  രണ്ടും പൊത്തിപ്പിടിക്കും. അസഹനീയമായ  എന്തോ  നീറിപ്പുകയുന്ന  പോലെ  അയാളുടെ  കണ്ണുകള്‍  തോന്നിച്ചു , ചെഷ്ട്ടകളും .
ട്രെയിന്‍  ഏറണാകുളത്തെത്തി . വെളിയില്‍  പോര്ട്ടര്മാരുടെ  കൂക്കി  വിളികളും , ചായ   വില്പ്പനക്കാരുടെയും  മറ്റും  ഈണം  നിറഞ്ഞ  വിളികളും , സെല്ഫോണ്കളുടെ  പലവിധങ്ങളായ റിംഗ് ടോണ്കളും  കേള്ക്കാം .
അസ്വസ്ഥമായ  കണ്ണുകള്‍  അപ്പോഴും    കൈകുഞ്ഞിന്റെ  നേര്ക്കായിരുന്നു.
                                                                   *          *             *           
ആദ്യമായി  കേള്ക്കുന്നത്  കൊണ്ടാണ്ണ്‍  നിങ്ങള്ക്കിങ്ങനെ . വിദേശങ്ങളിലും  മറ്റും  ഇതൊക്കെ  സാധാരണമാണ്ണ്
മറ്റൊരു  വഴിയും
അയാളുടെ  വാക്കുകളില്‍  അപ്പോഴും  സംശയം  നിഴലിച്ചിരുന്നു.
നമ്മള്‍  എല്ലാം  പരീക്ഷിച്ചതല്ലേ , ഇനി .. ഭയപ്പെടാതിരിക്കൂ . വിശാലമായ  കാഴ്ചപ്പാടുകളും  പരസ്പര  വിശ്വാസവുമാണ്ണ്നമുക്കാവശ്യം
നിറഞ്ഞ  മൌനം . തിരകള്ക്ക്  പോലും  ഒച്ച  നഷ്ട്ടപ്പെട്ട  പോലെ . മ്ലാനത  എങ്ങും  നിഴലിച്ചു .
ഡോക്ടര്‍  യാത്ര  പറഞ്ഞു  പിരിഞ്ഞിട്ടും  ഏറെ  നേരം  അയാള്‍    തിരകളിലെക്ക്  ഉറ്റ് നോക്കിയിരുന്നു .
  തീരുമാനത്തിന്റെ  ഓര്മപ്പെടുത്തലാണ്ണ് കുഞ്ഞ്. എന്റെതല്ലാത്ത  കുഞ്ഞ് .
മറ്റൊരുവന്റെ  ബീജം  കുത്തിവച്ച്  ഭാര്യയെ  ഗര്ഭിണിയാക്കേണ്ടി വന്നവന്റെ  ആത്മസഖര്ഷം . എല്ലാം  മറന്ന്  ജീവനില്‍  പ്രതീക്ഷയര്പ്പിച്ച് ജീവിക്കണം എന്നാശിച്ചതാണ്ണ്‍.
കുഞ്ഞിന്റെ  നേര്ക്ക്  ഉയരുന്ന  ഓരോ  നോട്ടവും  അയാളെ  ഭയപ്പെടുത്തി .   കുഞ്ഞ് തന്റെതല്ലെന്ന്അവ  വിളിച്ചു പറഞ്ഞെക്കുമെന്ന്‍  അയാള്‍  ഭയപ്പെട്ടു . അമ്മയുടെ  മോനെന്ന വിളികളാല്‍  അയാള്‍  അപ്രസക്തനാക്കപ്പെട്ടു .
ഇനിയും  വയ്യ .
മരണം  സന്നിഹിതമാകും  വരെ , അല്ലെങ്കില്‍  ഭയത്തിന്റെ  പാരമ്യതയില്‍  ഭ്രാന്തില്‍  എത്തും  വരെ .
എനിക്കിനിയും   വയ്യ . മറ്റൊരുവന്റെ  കുഞ്ഞിനെ  എന്റെ  ഭാര്യ  മുലയുട്ടുന്നത്  കാണാന്‍ .
                                   *                             *                             *
മുലഞെട്ടുകളില്‍  വിശന്ന്കടിക്കുന്ന  കുഞ്ഞിനെ  അയാള്‍  വെറുപ്പോടെ  നോക്കി  പിറുപിറുത്തു .
ഇതില്‍  നിന്നും  ഒരു  മോക്ഷം  വേണം . അതിനാണീ  യാത്ര . യാത്രുടെ  മടക്കം  കുഞ്ഞില്ലാതെയാവണം. അവള്‍  കരഞ്ഞെക്കാം , കരഞ്ഞ്  കരഞ്ഞ്  അവള്‍  ഓര്മ്മകള്‍  ഒഴുക്കിക്കളഞ്ഞുകൊള്ളും. എന്റെ  അവസ്ഥ  മറ്റാരേക്കാളും  അവള്ക്കറിയുന്നതല്ലേ .
ട്രെയിന്‍  ഉടനെങ്ങും  പുറപ്പെടുന്ന  ലക്ഷണമില്ല . അവള്‍  മയങ്ങുകയാണ്ണ്‍ .അയാള്‍  മെല്ലെ  എഴുന്നേറ്റ്  വാതിലിനടുത്തെക്ക് നടന്നു .
പുറത്ത്  പ്ലാട്ഫോരത്തിന്റെ ഓരത്ത്ഒരു  കുഞ്ഞിരുന്ന്കരയുന്നു . മൂക്കൊലിപ്പിച് , കണ്ണ്‍  നിറച്ച് , കൈകള്‍  രണ്ടോം  ചുരുണ്ട  ചെമ്പന്‍  മുടികളില്‍  പിടിച്ച്  അത്  ഉറക്കെ  കരയുകയാണ്ണ്‍ . കീറിയ  ചെളിപിടിച്ച  ഉടുപ്പ്കണ്ടാല്‍  അതിനെ  എടുക്കാന്‍  ആരും  അറക്ക്യും. വിശന്നിട്ടാണെന്ന്തീര്ച്ച .
എന്തോ  ഓര്ത്തെന്ന പോലെ  അയാള്‍  ട്രെയിനില്‍  നിന്നിറങ്ങി    കുഞ്ഞിന്റെ അടുത്തേക്ക്  നടന്നു .   കുഞ്ഞ്  ആരെയും  ശ്രധിക്കാതെ ആവുന്നതും  ഒച്ചയില്‍  കരയുകയാണ്ണ്‍ .
ഒരു  നിമിഷം    കുരുന്ന്കണ്ണുകള്‍  അയാളുടെ  മുഖത്ത് തങ്ങി  . അയാള്‍  കുഞ്ഞിനെ  വാരിയെടുത്ത്  കര്ച്ചിഫ് കൊണ്ട്   മൂക്ക്  തുടപ്പിച്  , അടുത്ത്  കണ്ട  കടയിലേക്ക്  നടന്നു .
കുഞ്ഞിന്റെ  ഒച്ച  ഒന്നുകൂടി  ഒച്ചയിലായി .
അയാള്‍  ചിരിച്ച്  കൊണ്ട്  കടയില്‍  നിന്നും  വാങ്ങിയ  ഫ്രൂട്ടിയില്‍  സ്ട്രോ  കയറ്റി  കുഞ്ഞിനു കൊടുത്തു .
അപ്പോഴേക്കും  ‘ യെ  പുള്ളൈ യെ  പുള്ളൈഎന്ന  വിളിച്ചു  കൊണ്ട്  താടി നീട്ടി വളര്ത്തിയ , കീറിയ  ഉടുപ്പും , എന്നോ  വെള്ളം  കണ്ട  പാന്റും ധരിച്ച  ഒരാള്‍  ഓടിയെത്തി  കുഞ്ഞിനെ  പിടിച്ച്   വാങ്ങി .

യെ  അമ്മ  ഭയന്ത്  പോയിട്ടീഗ്ലാ , ആഴാതെ , യേ കണ്ണ്‍  അഴാതെ  ” എന്ന്  പറഞ്ഞ് അയാള്‍  കുഞ്ഞിനെ  ലാളിക്കുന്നത്  നിര്ന്നിമെഷനായാണ്ണ്അയാള്‍  നോക്കി  നിന്നത് .
ട്രെയിനിന്റെ ചൂളം  വിളി . അയാള്‍  സ്വബോധത്തിലേക്ക്  തിരികെ  വന്നു . അനങ്ങിതുടങ്ങിയ  ട്രെയിനില്‍  പിടിച്ച  കയറി , തല  വെളിയിലിട്ട്     കുഞ്ഞിനേയും  അച്ഛനെയും  കണ്ണെത്താവുന്നിടത്തോളം   അയാള്‍  ഉറ്റുനോക്കി .
വാതിലിനടുത്തുള്ള  വാഷ്ബേസിനില്‍  മുഖം  കഴുകി , അറ്റം  പൊട്ടിയ  കണ്ണാടിയില്‍  നോക്കി  അയാളോന്ന്‍   പുഞ്ചിരിച്ചു . മാസങ്ങളോളം  ഒളിച്ചു  കിടന്ന , ഇനിയൊരിക്കലും  തിരികെ  വരില്ലെന്ന്കരുതിയ  ചിരി .
അയാള്‍  വേഗത്തില്‍  തിരികെ  സീറ്റില്‍  എത്തി . കുഞ്ഞ് കരയുന്നു . അവള്‍  നല്ല  ഉറക്കത്തിലും . അവള്ക്ക്  ഒറ്റ  അടിവച്ച്കൊടുക്കാനാണ്ണ്‍  അയാള്ക്ക്  തോന്നിയത് . ധിറിതിപ്പെട്ട്  അയാള്‍  അവളെ  തട്ടി  വിളിച്ചു .
നീ  ബോധംകെട്ട് ഉറങ്ങുവാണോ , മോള്  കരയുന്നത്  കേട്ടില്ലേ , പാല്‍  കൊടുക്ക്
കണ്ണ്‍  തുറന്ന്അത്ഭുതത്തോടെ , അവിശ്വസനീയതയോടെ , കണ്ണ്‍  ചിമ്മിച്ച്  അവള്‍  അയാളെ  നോക്കി .   നോട്ടം  അയാളില്‍  പൊട്ടിച്ചിരിയാണ്ണ്ഉണ്ടാക്കിയത് . അയാള്മെല്ലെ  എഴുന്നേറ്റ്  അവളുടെ  അരികിലേക്ക്  ചേര്ന്നിരുന്ന്‍  കുഞ്ഞിന്റെ തലയില്‍  തലോടി ,
മുലഞ്ഞെട്ടില്‍  മോണകള്കൊണ്ട്  കടിച്ച്പിടിച്    കുഞ്ഞ്  അവരെ  രണ്ടുപേരെയും  ഉറ്റ്  നോക്കിക്കൊണ്ടിരുന്നു

Friday, April 9, 2010

വിരോധാഭാസം

ചുവചുവാ ചുവന്ന
പുലരിയില്‍
കരിമ്പടത്തിന്റെ  കൂരിരുട്ട് .
വെളുവെളെ  വെളുത്ത
വെയിലില്‍
കൂളിംഗ്‌  ഗ്ലാസ്സിന്റെ  കറുപ്പ് .
കറു കറെ കറുത്ത
രാത്രിയില്‍
 CFLന്റെ  വെളിച്ചം
ഭ്രാന്തമാണി ലോകം
ഭ്രാന്തനാണി ഞാന്‍

Monday, March 29, 2010

കുണ്ടൂര്‍ ഹൌസ് 1961


ഒറ്റവരി കവിത പോലെയാണ് ജീവിതം. അര്‍ദ്ധവിരാമാങ്ങള്‍ക്ക് ഇടം കൊടുക്കാത്ത , ചോദ്യചിഹ്നങ്ങളും ആശ്ച്ചര്യചിഹ്നങ്ങളും നിറഞ്ഞ, വേദനിപ്പിക്കുന്ന പൂര്‍ണ വിരാമങ്ങളുള്ള ഒരു ലഖു കവിത. ഇത്രയും ആമുഖം .
നിറയെ അഴികളുള്ള, കറുത്ത പെയിന്റ് അടിച്ച, എപ്പോഴും തുറന്ന കിടക്കാരുണ്ടായിരുന്ന ആ ഗയിറ്റ്‌ പൂട്ടിക്കിടക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഏറെയായിരുന്നു. ആ അഴികളില്‍ മുറുകെ പിടിച്ച്, ഓര്‍മകളുടെ, നന്മകളുടെ, സ്നേഹത്തിന്റെ തിരശീലക്ക് പിന്നിലേക്ക് ഞാന്‍ ഒളിക്കുമ്പോഴെക്കും കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു. 

                                   ***                                ***
" കുട്ടാ , ഓലെണീറ്റോ !"
സുരെനെച്ചീടെ വിളി കേള്‍ക്കുമ്പോളറിയാം ചൂടുള്ള അരിപ്പുട്ടും കടലക്കറിയും പപ്പടവുമെല്ലാം തയ്യാര്‍ആയി  കഴിഞ്ഞെന്ന്‍. മെല്ലെ കണ്ണ്‍ തുറന്ന്‍ നോക്കുമ്പോഴേക്കും സരിനും ശ്രീയും റോഷിയുമൊക്കെ പതുക്കെ എണീറ്റ് വരുന്നുണ്ടാവും . അപ്പോഴും സുഖമായി ഉറങ്ങുന്ന സുമേഷിനെയും ചവിട്ടി എണീപ്പിച്ച് ഒരു ജാഥയായി തടിയുടെ കോണിപ്പടികളിറങ്ങി താഴേക്ക്. അടുക്കളയുടെ ചാരെയുള്ള പൈപ്പ്ന്റെ ചുവട്ടില്‍ നിന്ന്‍ കയ്യില്‍ പേസ്റ്റ്ഉം തേച്ച്, പേരിനൊരു പല്ലുതേപ്പും കഴിഞ്ഞ്  മേശക്കരികില്‍ എത്തുമ്പോള്‍ പത്രം വായനയും കഴിഞ്ഞ് ലൌണ്ട്രിയും ഷഫൂം നേരത്തെ തന്നെ കാര്യപരിപാടികള്‍ തുടങ്ങിയിരിക്കും. തമാശകളും കളിയാക്കലുകളും പൊട്ടിച്ചിരികല്‍ക്കുമിടയില്‍ റോമി ചേച്ചി പപ്പടും ചായയും എല്ലാവരിലേക്കും എത്തിക്കുന്ന തിരക്കിലാവും.  വയറു നിറഞ്ഞ്‌ എഴുന്നെല്‍ക്കാരാവുമ്പോ അമ്മ വന്ന്‍ നിര്‍ബന്ധിച് വീണ്ടും കഴിപ്പിക്കും. 
കുട്ടന്റെ അമ്മയെ ഞങ്ങളും അമ്മയെന്ന്‍ വിളിച്ചു. സുരേനെച്ചിയെയും റോമി ചേച്ചിയെയും അതുപോലെ സ്നേഹിച്ചു. കുട്ടന്റെ സുധീറേട്ടന്‍ ഞങ്ങളുടെ എല്ലാം സുധീറേട്ടനായി .
ഭക്ഷണം കഴിഞ്ഞ്, മൊസ്സൈക്കിട്ട വീടിന്റെ  സിറ്റ്ഔട്ടിലെ കസേരകളിലും നിലത്തുമായ് പത്രം പങ്ക് വച്ച് ബഹളം കൂട്ടുമ്പോഴേക്കും മുനീര്‍ എത്തും. അല്പം കഴിഞ്ഞ് വൈകിയെത്തിയ സജീറിനേം ചീത്ത പറഞ്ഞ് വണ്ടിയില്‍ കയറ്റി യാത്ര തുടങ്ങും. ബാലുശേരിയും താമരശേരിയും താണ്ടി ഈങ്ങാപ്പുഴയില്‍ കുളിച്ച്, ലൌണ്ട്രിയുടെ വീട്ടിലും കയറി നേരെ ബീച്ചിലേക്ക്. ഉപ്പിലിട്ട നെല്ലിക്കയും കഴിച്ച് മണല്‍പ്പരപ്പില്‍ വട്ടം കൂടിയിരുന്നുള്ള സൊറ പറച്ചില്‍.
ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന നിമിഷങ്ങള്‍.
പിന്നെ വീണ്ടും വീട്ടിലേക്ക്.
ബാഗ്‌ നിറയെ കോഴിക്കോടന്‍ ഹല്‍വയുമായി ആ വീടിന്റെ പടികളിറങ്ങുമ്പോള്‍ മനസ്സിലുരുണ്ട്ട്കൂടിയിരുന്ന  സങ്കടം, പോയിവരാമെന്ന്‍ പറഞ്ഞ് ലഖൂകരിക്കും. 
അങ്ങനെ എത്ര എത്ര യാത്രകള്‍ യാത്രപറച്ചിലുകള്‍ .
ഓരോ യാത്രയിലും ഞാനാ വീടിനെ സ്വന്തം വീടിനെക്കാലേറെ സ്നേഹിച്ച് പോന്നു. കളിചിരികളും ആരവങ്ങളുമില്ലാതെ ഒരിക്കലും ആ വീടിന്റെ ഓര്‍മകള്‍ എന്നില്‍ നിറഞ്ഞിരുന്നില്ല.
                  ***                                                     ***
എല്ലാവരയൂം ഒന്നിപ്പിച്ചിരുന്ന കുട്ടന്‍ എന്നാ ഖടകം ഖാത്തരിലെക്ക്  പറന്നു. എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് ഇറങ്ങി നടന്നപ്പോള്‍ ഏകയായത് ആ വീടാണ് , ഞങ്ങളുടെ മനസ്സുകലാണ്ണ്‍.
കണ്ണ്‍ തുടച്ച് , ഇടറിയ ഓര്‍മ്മകള്‍ ഉണര്‍വാക്കി മനസ്സിലൊരു ശപഥവുമെടുത്തു, ആ സന്തോഷം എന്ത് വില കൊടുത്തും തിരിച്ചു കൊണ്ട്വരും. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് നഷ്ട്ടപ്പെടും, സന്തോഷങ്ങളും.
ആ വലിയ ഗയ്റ്റിന്റെ അഴികള്‍ക്കിടയിലൂടെ വീടിന്റെ മുകളില്‍ എന്നോ കുറിക്കപ്പെട്ട " കുണ്ടൂര്‍ ഹൌസ് 1961 നോക്കി  പുഞ്ചിരിക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി.