Pages

Thursday, March 10, 2011

ജോണിക്കുട്ടന്‍ അയര്‍ലാണ്ടിലാണ്


 [മുന്‍കുറിപ്പ് :- ജോണിക്കുട്ടന്‍  എന്നത്  യൂറോപ്പിലും  മറ്റും  ജോലി  ചെയ്യുന്ന  നേഴ്സ്മ്മാരുടെ  ഭര്ത്താക്കന്‍മാരെയാണ്  .  ഭാര്യയുടെ  കാശിനു  ജോണി  വാക്കര്‍  അടിക്കുന്നവന്‍  ജോണിക്കുട്ടന്‍!....
ഇക്കൂട്ടര്‍ക്ക്  ജോലിക്ക്  പോകാന്‍  നിയമപരമായി  ബുദ്ധിമുട്ടുണ്ട് , പിന്നെ  പോയാലും തുച്ചമായ  ശമ്പളവും . അതുകൊണ്ട്  തന്നെ   പ്രധാനപ്പെട്ട  ജോലി  ഭാര്യയെ  ശുശ്രൂഷിക്കുക , വീടുപണി,  കുട്ടികളെ  നോക്കല്‍ , തുടങ്ങിയവ . ഭാര്യ  ഭര്‍ത്താവും  ഭര്‍ത്താവ്  ഭാര്യയും ആകും ]



എന്നിലെ  മൌനം   അവളെ  നിര്‍വികാരതയുടെ  അടിവേരുകള്‍  പറിച്ചെറിഞ്ഞ  ഭ്രാന്തമായ  മുരള്‍ച്ചയിലെക്കാണ്  കൊണ്ട്  ചെന്നെത്തിക്കുകയെന്ന  ബോധം  ഉള്ളിലവശേഷിപ്പിച്ചിരുന്ന  ബാക്കി  വാക്കുകളെക്കൂടി ഖനിപ്പിച്ചു .

തിളങ്ങുന്ന  പുള്ളിസ്സാരിക്കുള്ളിലിരുന്നു   ചായയും  കയ്യിലേന്തി  മുഖത്തേക്കൊന്നു  നേരെനോക്കാന്‍  പോലുമാകാതെ  നാണിച്ചു  പരവശയായി  നിന്നിരുന്ന  നിന്നെ  നോക്കി  ആന്‍റോച്ചായന്‍ അന്നു പറഞ്ഞത് -  “ ഹൊ ! യൂറോപ്പിലൊക്കെ  പോയി  ഒരുപാട്  കാശും  സമ്പാദിച്ചു  വന്നിട്ടും  അവളുടെ  ആ  നാണോം  അച്ചടക്കോം  ഒക്കെ  കണ്ടോ . ഇതാണ്  തറവാട്ടീ  പിറന്നാലുള്ള  ഗുണം  “

കണ്ടുനിന്നവര്‍  കോറസ്സായി  പറഞ്ഞു - “ നീ  ഭാഗ്യവാനാടാ  ജോണീ ”

അത്  കേള്‍ക്കേണ്ട  താമസം,  രോമാന്ജ്ജം ഷര്‍ട്ടും   പൊളിച്ചു  പുറത്തേക്ക്.

അന്നു  എഴുന്നേറ്റ്  നിന്ന  രോമത്തിന്‍റെ  പകുതിപോലും  ഇന്നില്ല . മഞ്ഞു  കൊണ്ട്  കൊണ്ട്  അതും  കൊഴിഞ്ഞു  പോയി .

ഹ , പോട്ടെ ! ജീവിതമേ  നായ  നക്കി , പിന്നെയാണ്   two മുടീസ് !

അതോര്‍ത്ത്  തലയിലൊന്നു  കൈവച്ചതാണ്ണ്‍ . അതിനും  കിട്ടി  വയറുനിറച്ച് .

“ പടിഞ്ഞാട്ടെ  പാടത്തു ഞാറു  നട്ടപോലെ  മീറ്റെറോരോന്നിലും  ഓരോ  മുടിയാ , നി അതും  കൂടി  വലിച്ചൂരിക്കോ. വിഗ്ഗും  വച്ച്  അന്ന്  വന്നപ്പോഴേ  ചവിട്ടണ്ടാതായിരുന്നു .”

പിന്നും  മൌനം . നിസ്സഹായതയുടെ  നെടുവീര്‍പ്പുകള്‍ . അതും  വളരെ  ഒച്ച  കുറച്ച്. ഇല്ലേ  അതിനും  കിട്ടും  പണി .

എന്തൊക്കെയായിരുന്നു ! അയര്‍ലണ്ടിലെ  നേഴ്സ് , യൂറോ, ജോലി  , ഫ്ലാറ്റ് , കാറ്‌ , വിസ്ക്കി , ഒടുക്കം  ഈ  മാഞ്ഞാലിക്കാരന്‍  വെറും  മൂഞ്ഞെലിക്കാരനായെന്ന്‍ പറഞ്ഞാല്‍  മതി .

മഞ്ഞുപെയ്യുന്ന  ഈ  നാട്ടില്‍  വന്ന്‍ ഫ്ലൈറ്റ്  ഇറങ്ങിയ  അന്ന്  എന്തൊരു  ഗമയായിരുന്നു . ടൈയും  കോട്ടും  സ്യുട്ടും  ജാക്കെറ്റും .

എനിക്കങ്ങനെ  തന്നെ  വേണം ! ഹൌ !


എയര്‍പോര്‍ട്ട്ല്‍ കൂട്ടാന്‍  വന്ന  സൂസിക്കൊച്ചിനെ കെട്ടിപ്പിടിക്കാനെന്നും പറഞ്ഞ് അവളോടിപ്പോയി കാറില്‍ക്കയറി  ഇരുന്നപ്പം  ഞാനാദ്യമൊന്നു പരുങ്ങി . പിന്നവര്  കൊറേക്കാലം കൂടി  കാണ്അല്ലേന്നും   കരുതി  പെട്ടിയിലിരിക്കുന്ന  ചക്കേം മാങ്ങേം തേങ്ങേം ഒക്കെ കൂടി  ഒരുവിധത്തിലാന്ന്‍ വണ്ടിലോട്ടു  കയറ്റിയത് . അതൊരു  തുടക്കമാണെന്ന്‍ ഞാന്‍  സ്വപ്നത്തില്‍  കൂടി  വിചാരിച്ചില്ല . 
അതെങ്ങനാ,പാലുംവെള്ളത്തി പണീന്ന്‍ അന്ന്  ഞാന്‍ കേട്ടിട്ടുപൊലുമുണ്ടായില്ല .
MBA പഠിച്ചത്  നന്നായി.
കാര്യങ്ങള്‍  വേഗം  മനസ്സിലാക്കാന്‍  എനിക്ക്  പറ്റി . ബലം  പിടിച്ചിട്ടു  കാര്യമില്ലെന്ന്  ആദ്യമേ  ബോധ്യപ്പെട്ടു . പിന്നെന്തായിരുന്നു  പെര്‍ഫോര്‍മന്‍സ് . ചോറ്  വക്കുന്നു , കറി  വക്കുന്നു , വീട്  വൃത്തിയാക്കുന്നു , തുണിയലക്കുന്നു , അതിനിടെക്ക്  അവളുടെ  വക  ഫോണിലൂടെ  ഒരു  മുന്നറിയിപ്പും  – “ മീന്‍  കുടംപുളിയിട്ടു  വച്ചാല്‍  മതി , ഊണിനു  സൂസിയുണ്ടാവും . ”

നാട്ടില്‍  MBA യും  കഴിഞ്ഞു  ചെറിയൊരു  മാര്‍ക്കറ്റിംഗ്   പണിയും  തട്ടിക്കൂട്ടലും  ചുറ്റിത്തിരിയലും കമ്പനി  കൂടി  ടൂര്‍ഉം  അതിന്‍റെ  ഇടയില്‍  വെള്ളമടിയുമായി   സുഭിക്ഷം  ജീവിച്ചിരുന്ന  എനിക്ക്  ഇവളെ  തലയില്‍  വച്ചു  തന്ന  ആ  ബ്രോക്കര്‍  ഞൊണ്ടി അന്ത്രു വണ്ടിതട്ടി  ചത്തത്  നന്നായി , ഇല്ലേ  അവനെ  കൊന്നിട്ട്  ഞാന്‍  ജെയിലേ  പോകേണ്ടി വന്നേനെ .
ഭാഗ്യം ! ജെയിലേ പോകാതെ  രക്ഷപ്പെട്ടു .

എല്ലാം  ക്ഷെമിക്കാം  , ഇടക്കിടക്ക്  അവള്‍ടെ  അപ്പനും  അമ്മച്ചിയും  കൂടിയൊരു  വരവുണ്ട് .
പിന്നല്ലേ  മേളം!


 അപ്പച്ചനെ  എണ്ണ തേപ്പിക്കണം,  കുളിപ്പിക്കണം , പൌഡര്‍  ഇടീപ്പിക്കണം .
ഹൊ ! കാര്‍ന്നോമാര്‍ക്കുള്ള snuggy കണ്ടുപിടിക്കാത്തത് ഭാഗ്യം . 
ഇല്ലേ  ഞാനതും  കൂടി  ഇടീപ്പിക്കേണ്ടി വന്നേനെ . ദൈവകൃപ !

എന്നാ  പറയാനാ  കൂടുതല്‍ , പണ്ട്  നാട്ടില്‍  അടിമപ്പണി ചെയ്യാന്‍  വന്ന  കാപ്പിരികള്‍  പോലും  എന്‍റെ  മുന്നില്‍  വന്ന്‍  തോറ്റു  സുല്ലിട്ടു  മാറിനിക്കും.  

ഏതായാലും  അയര്‍ലാണ്ടിലെ  സര്‍ക്കാരിനു സ്തുതി . കുട്ടികള്‍  കൂടുതല്‍  ഉള്ളവര്‍ക്ക്  അലവന്‍സും  ശമ്പളോം  കൂടുമെന്നവരുപറഞ്ഞത്  കാര്യമായി . പിള്ളേര്  രണ്ടായി . സര്‍ക്കാരെങ്ങാനും  അങ്ങനെ  ഒരു  ഓഫര്‍  
വച്ചിലായിരുന്നെങ്കില്‍. ഹൌ !!!! സര്‍ക്കാരിനു  സ്തുതി . അല്ലാണ്ടുപിന്നെ . 

ആണ്ടിലൊരിക്കെ നാട്ടിലോട്ടു  പോകുമ്പോഴാണ്  ജീവന്‍  തിരിച്ച്കിട്ടുക. പിന്നവളുടെ  'ഭര്‍ത്താവ്  സ്നേഹം'  കണ്ടാ  നാട്ടിലെ  ചാവാലിപ്പട്ടികള് പോലും  ഇനിയൊരൊറ്റ  ഗേള്‍ഫ്രണ്ട്  പട്ടി മതീന്നങ്ങോട്ട് വിചാരിക്കും . എന്നാ  ഒരു  സ്നേഹമാ !

ഒന്ന്  മുറ്റത്തോട്ടു ഇറങ്ങണമെങ്കില്‍ക്കൂടി  അവള്  ചോദിക്കും - “ ജോണിച്ചായാ ഞാനൊന്നു  മുറ്റത്തോട്ടു ഇറങ്ങിക്കോട്ടേ പ്ലീസ്  ” 

അപ്പോ എന്‍റെ  അമ്മച്ചീടെ  വക  അവള്‍ക്കൊരുപദേശോം ,- “ നീയെന്തിനാടി  മോളെ  അവനെ  ഇങ്ങനെ  പേടിക്കുന്നെ , നീയങ്ങോട്ടിറങ്ങ്‌ , അവന്‍റെ വിരട്ടക്കങ്ങേ  യൂറോപ്പീ  മതി  ”

ആ!!! , അമ്മച്ചിക്കറിയില്ലല്ലോ യൂറോപ്പില്‍ ഞാന്‍ മീന്‍ കറിക്ക് വറുത്തരക്കുന്ന കഥ  . സില്ലി !!. 

കഴിഞ്ഞ  തവണ  നാട്ടീ പോയപ്പോ  ബെന്നീടെയൊരു  കെട്ടിപ്പിടുത്തം !. എന്നിട്ടൊരു  ലോകയുദ്ധം  ജയിച്ച  മാതിരിയൊരു  ചിരിയും. പിന്നെ  ഡയലോഗും - “ നമുക്കിനി  അയര്‍ലണ്ടില്‍ ഒരുമിച്ചു  തകര്‍ക്കാമെടാ , എനിക്കൊരു  പ്രൊപോസല്‍ , അവിടെ  നേഴ്സ് ആന്നു പുള്ളിക്കാരി , സുസീന്നാ   പേര് , വീട്ടുകാരങ്ങുറപ്പിച്ചു !”

എന്‍റെ ചങ്ക് ഒന്ന്  പാളി .

വളരെ  വേണ്ടപ്പെട്ട  കൂട്ടാണ് ബെന്നി . അവനോടു  സത്യം  പറഞ്ഞാല്‍  നാട്ടിലേക്ക്  പിന്നെ  വരണ്ട . പറഞ്ഞില്ലെങ്കില്‍  അവനും  പണികിട്ടും . 
ഒടുവില്‍  മടിച്ചു  മടിച്ചു  അവനോട് പറഞ്ഞു- “ അത്  വേണ്ടെടാ  ബെന്നിച്ചോ , അത്  ശെരിയാകുകേല ”

അപ്പോഴവന്‍റെ  മുഖത്തെ  നവരസങ്ങള്‍  ഒന്ന്‍  കാണേണ്ടതായിരുന്നു , പിന്നൊരാട്ടും അതിന്‍റെ പുറകെ ഡയലോഗും - “ നീയൊരു  കൂട്ടുകാരനാണോടാ , നീ മാത്രം  സുഖിച്ചാ  മതീന്നാണല്ലേ  ! ഛെ ! നിന്നെപറ്റി  ഞാനിങ്ങനെ  ഒന്നുമല്ല  കരുതിയെ . ഇനി  നമ്മള്‍  തമ്മില്‍  ഒരു  ബന്ധോം  ഇല്ല ”

ദേ കിടക്കുന്നു  കഞ്ഞീം  കലവും !

സൂസി  ഏതാന്ന്‍ മനസ്സിലായില്ല്യോ , ആന്നേ , നമ്മുടെ  സൂസിക്കൊച്ചു   തന്നെ !

പിന്നീടവനെ  കണ്ടത്  കഴിഞ്ഞേന്‍റെ  മുന്നത്തെ  ഞായറാഴ്ച്ചയാ  , എയര്‍പോര്‍ട്ടീ  വച്ച് . എന്നാ  ഒരു  പത്രാസായിരുന്നു . ടൈയും  കോട്ടും  സുട്ടും  ജാക്കറ്റും , ഒന്നും  പറയണ്ട !.

സീനില്‍  ആവര്‍ത്തനവിരസതയുണ്ടെങ്കിലും  കഥാപാത്രങ്ങള്‍  മാറിയപ്പോഴൊരു ചേലുണ്ട്. 

സൂസിയോടി  കാറീക്കയറി എന്‍റെ  പെമ്പിളയെ കെട്ടിപ്പിടിച്ച് വണ്ടീത്തന്നെയിരുന്നു  . കൊറേ  കാലം  കൂടി  കണ്ടതല്ലേന്നു അവനും  വിചാരിച്ചു  കാണും . അവന്‍റെ പരുങ്ങല്‍  കണ്ട് കൂട്ടുകാരനല്ലേന്നും കരുതി  സഹായിക്കാന്‍  പോയ  എന്നെ  മൈന്‍ഡ്  പോലും  ചെയ്യാതെ  പെട്ടിയും ഏന്തിപ്പിടിച്ച്‌ അവന്‍ ഒറ്റക്ക് എല്ലാം വണ്ടീലോട്ട് കയറ്റി .
 
അന്നത്തേനു ശേഷം  അവനെ  കാണുന്നത്  ഇന്നലെയാണ് . 
എന്നാ  ഒരു  പൊട്ടിച്ചിരിയായിരുന്നു  ഞങ്ങള്  രണ്ടും  കൂടി! .

അവനും  MBA പഠിച്ചത്  നന്നായി!!! . കാര്യങ്ങളെല്ലാം  വേഗം  മനസ്സിലായി!!! .

[ വാല്‍ക്കഷ്ണം  :– എല്ലാ  ജോണിച്ചായന്‍മാരും  ജോണിക്കുട്ടന്‍ന്മാരല്ല . പക്ഷെ  95 % ഉം  അങ്ങനെ  ആയത്  കൊണ്ട്  പോണേനുമുന്‍പ്  കുക്കിങ്ങും  അത്യാവശ്യം  വീട്ടു  പണിയും  പരിശീലിക്കുന്നത്  നന്നായിരിക്കും . ഞാന്‍  കണ്ടതില്‍ വച്ച് ജോണിക്കുട്ടന്‍ന്മാരല്ലാത്ത  joice അച്ചായന്‍റെ ഫാമിലിക്ക്  മാത്രം  എന്‍റെ  അഭിനന്ദനങ്ങള്‍ . ]


Friday, February 4, 2011

സന്ധ്യ മയങ്ങുമ്പോള്‍


"നീയെന്നെ  സ്നേഹിക്കുന്നുണ്ടോടാ?" .
അത് ചോദിക്കുമ്പോഴും  അതിന്‍റെ  അര്‍ത്ഥമെന്തെന്ന്‍ അവള്‍  സ്വയം  ആശ്ചര്യപ്പെട്ടു . അവന്‍  പുരികമൊന്നു മേല്‍പ്പോട്ടാക്കി  അവളെയൊന്നു  നോക്കി . പിന്നെ  പതിവുപോലെ  ഒരു  malboro റെഡിനു  തീ   കൊളുത്തി  . പ്രകാശം  കുറഞ്ഞു  വരുന്ന  മേഖപാളികള്‍ക്കിടയില്‍  പുകച്ചുരുളുകളുടെ  മേഖം  സൃഷ്ടിച്ചുകൊണ്ട് അവന്‍ പ്രകൃതിയിലേക്കും വിദൂരതയിലെ തിരകളിലെക്കും ഉറ്റുനോക്കിക്കൊണ്ടിരുന്നു.

"എന്‍റെ ചുംബനങ്ങള്‍ക്ക്  പോലും  സിഗരറ്റിന്‍റെ  ചുവയുണ്ടാകും!!!"

പുകവലിക്കെതിരെ  നടത്തിയ  ഒരു  students ഫോറത്തില്‍  വച്ച്  അവന്‍  പറഞ്ഞതാണത് . ഒരു  നിമിഷത്തേക്ക്  എല്ലാം  നിശബ്ദ്മാക്കിയ വാക്കുകള്‍ . കുറ്റിത്താടിയും  ചീകി  മനോഹരമാക്കിയ  മുടിയും , ഗാംഭീര്യമുള്ള  സ്വരവും . ആ  വാക്കുകള്‍  പിന്നീടവിടെ  ഒരു  നൂറുവട്ടം  ആവര്‍ത്തിക്കപ്പെട്ടു , വ്യത്യസ്ത  നാവുകളാല്‍.

പുകവലിക്കുന്നവരെ  സുഹൃത്തുക്കളാക്കാന്‍ പോലും  വിസമ്മതിച്ചിരുന്ന  അവളുടെ  കാതുകളില്‍  നിന്നും  മനസ്സിന്‍റെ നേര്‍ത്ത  വികാരങ്ങളിലേക്കാണ്   അത്  പതിച്ചത് .

അവര്‍  സുഹൃത്തുക്കളായി !!.

"അര്‍ത്ഥമില്ലാത്തവയുടെ  ആഴങ്ങള്‍  നീ  അളക്കുന്നത്  എന്നെ  അത്ഭുതപ്പെടുത്തുന്നു"

മൌനം  മുറിക്കപ്പെട്ടത്‌ അവളെ  സന്തോഷിപ്പിച്ചു . ചിലപ്പോഴവന്‍  ദിവസങ്ങള്‍  തന്നെ  നിശബ്ദനായിരിക്കും .  മുമ്പൊക്കെ  അവനോട് ദേഷ്യം  തോന്നുമായിരുന്നു . ഇപ്പോള്‍  അത്  ആസ്വദിക്കാന്‍  പഠിച്ചിരിക്കുന്നു .

"ആപേക്ഷികങ്ങളായ  ഉത്തരങ്ങള്‍ക്കുള്ള  ചോദ്യം  അപ്രസക്തമല്ലേ  ജിനീ , നിന്നില്‍  ഞാന്‍  എത്ര  സംത്രപ്തനാണെന്നതുപോലും"

"സമൂഹം  എന്നെയും  ഒരു  സ്ത്രീയാക്കിയിരിക്കുന്നു "

"പലവിധങ്ങളായ  പരിണാമങ്ങളിലൂടെ  സ്ത്രീ  തിരിച്ചറിഞ്ഞത്  അവളുടെ  ദൌര്‍ബല്യങ്ങലെയാണ് . പുരുഷന്‍  അവരുടെ  കരുത്തിനെയും."

ശരിയാണ്  . ശരിയായ  മൌനം  പോലും  ക്രൂരമായൊരായുധമാണ്ണ്‍  അത്  പ്രയോഗിക്കാനറിയുന്നവര്‍ക്ക്  ഭൂമിയിലെ  മറ്റു  യുദ്ധമുറകള്‍  നിസ്സാരമായി    കാണപ്പെടും . നിര്‍വികാരമായതും പലവിധങ്ങളായ  വികാരങ്ങള്‍  ഉള്‍ക്കൊള്ളുന്നതുമായ  മൌനം .

അവന്‍റെ ഉത്തരം  അതിനെ  പൂര്‍ണതയില്‍  എത്തി  എന്നവള്‍  ഊഹിച്ചു . അങ്ങനെ   മനസ്സിലാക്കാനും  അവള്‍ക്ക്  ശീലമായി .
ഒന്നിന്  പിറകെ  ഒന്നായി  അവന്‍  മൂന്നു  സിഗരറ്റുകള്‍  കത്തിക്കും . പരിഭവിച്ചാലും  കെഞ്ചിയാലും ദേഷ്യപ്പെട്ടാലും  അത്  മാറ്റമില്ലാതെ  തുടരും . ഒന്ന്‍  കൂടുകയോ  കുറയുകയോ  ഇല്ല . അചന്ജലനായ പോരാളിയായി  അവളവനെ  സങ്കല്‍പ്പിച്ചു  .

കഴിഞ്ഞ  രണ്ടു  വര്‍ഷങ്ങളായി അവര്‍   ഒരു  കിടക്ക  പങ്കിടുന്നു . തെറ്റെന്നു  ഒരിക്കലും  തോന്നിപ്പിക്കാത്ത  വിധം  അവള്‍  അത്  ആസ്വദിക്കുന്നു .
അവള്‍  ദൌര്‍ബല്യങ്ങള്‍  മറന്ന്‍ കരുത്തിനെക്കുറിച്ചു  ചിന്തിച്ചു . ഒരുപക്ഷെ  ഗര്‍ഭിണിയായെക്കാം   (നിരോധനങ്ങള്‍ക്കും  ദൌര്‍ബല്യമുണ്ടാകുമല്ലോ ). അവന്‍റെ  കുഞ്ഞിനെ  വളര്‍ത്താന്‍  കഴിയും  സന്തോഷത്തോടെ  . മനസ്സില്‍  ചിന്തകള്‍  ഉണ്ടായിരിക്കുന്ന  കാലത്തോളം  അവന്‍റെ  മൌനായുധത്തിന്‍റെ ഓര്‍മ്മകള്‍  മാഞ്ഞുപോകാതെ  സൂക്ഷിക്കപ്പെടും .
സന്ധ്യ മങ്ങിക്കഴിഞ്ഞിരിക്കുന്നു . അവള്‍  അവന്‍റെ  അരികിലേക്ക്  നടന്നു . മെല്ലെ  അവന്‍റെ  ചെവിയുടെ  നിര്‍മ്മലതയിലെക്ക് പല്ലുകള്‍  താഴ്ത്തി . വേദനിപ്പിക്കാതെ .
ഒരു   പിറവിയുടെ  തുടക്കമാവട്ടെ  എന്ന പ്രത്യാശയോടെ .

Friday, November 19, 2010

മൂന്നാമന്റെ മുറിവുകള്‍

ബന്ധങ്ങളുടെ  കെട്ടുപാടുകള്‍ എത്ര  സമര്ഥമായി  ഇഴപിരിച്ചെടുത്താലും അജ്ഞാതമായ  വേരുകള്‍ അജ്ഞാതമായ്  തന്നെ   കണ്ടുമുട്ടും   . അവ  സുഖവും  ദുഖവും  പരസ്പരം  കോര്‍ത്തുകെട്ടി   നന്ദി  സൂച്ചകമായോ മോക്ഷപ്രാപ്തിക്കായോ  ദൈവങ്ങള്‍ക്ക്   സമര്‍പ്പിക്കും . പിന്നെ  നീണ്ട  കാത്തിരുപ്പാണ് . ഇടവേളകളിലെപ്പോഴോ ചിതറി  വീണ  മഴത്തുള്ളികള്‍  കണ്ണുനീരിന്റെ  ചൂട്  പകര്‍ത്തി  മൂന്നാമന്റെയുള്ളില്‍  പേമാരിയായി  പെയ്തോഴിക്കുന്നു. മൂന്നാമന്റെ  മുറിവും  നോവും  പ്രാര്‍ഥനയും  അവിടെ  ആരംഭിക്കുന്നു .

***                                    ***                                ***                                ***

കോളേജ് എന്ന ഹരിതാഭയുടെ ആദ്യ ദിനം കോളേജ്  എന്നത് പറഞ്ഞുകേട്ട സ്വാതന്ത്രിയതിന്റെ ഒരു ഉള്‍ക്കാഴ്ച മാത്രമായിരുന്നു ഇതുവരെ . കോളെജിലേക്ക് ചെന്ന് കയറുമ്പോഴേക്കും പലരും സൗഹൃദം പങ്ക് വക്കുന്നത്  കാണാമായിരുന്നു. ആകെ കലപില . ഒഴിഞ്ഞ പിന്‍ നിര കസേരകളിലൊന്നില്‍ ഇരിപ്പുറപ്പിച് ചുറ്റുമൊരു ലഖു വീക്ഷണം നടത്തി. ഇല്ല ! സുന്ദരിയെന്ന്‍ അവകാശപ്പെടാവുന്ന ഒറ്റ ഒരെണ്ണം പോലുമില്ല
നേര്‍ത്ത നിരാശ !
അല്‍പ്പനേരത്തിനുശേഷം നിശബ്ദതയുടെ ആവരണം സൃഷ്ടിച്ചുകൊണ്ട്   ഒരു  വൃദ്ധ ഗണിത  വിദ്വാന്‍  കടന്നു  വന്നു . ആകെ  ബോര്‍  ആയി . കട്ടിക്കണ്ണട  മൂക്കിന്റെ  തുമ്പത്ത്  വച്ച്  ബദ്ധപ്പെട്ട്  നോക്കുന്ന  അധ്യാപകന്‍  കോളെജു സങ്കല്പങ്ങള്‍  മുഴുവന്‍  തകര്‍ക്കുകയാണെന്ന്  ഏറെക്കുറെ  ഉറപ്പിച്ചു . ഒരു  മണിക്കൂര്‍ സുഖമായി  ഉറങ്ങി .
അടുത്ത  അവറിനു മുന്‍പുള്ള  ചെറിയ  ഇടവേളയില്‍  രണ്ടുമൂന്നു  പേരെ  പരിചയപ്പെട്ടു , അവരുടെ  അടുക്കലേക്ക്  സീറ്റും  മാറി . കുറച്ചുകൂടി  ജോറായി .
വീണ്ടും  നിശബ്ദത !
ഇത്തവണ  ക്ലാസ്സിലേക്ക്  കയറി  വന്നത്  സുന്ദരിയായ  ഒരു  അധ്യാപിക . സുന്ദരിയെന്ന് പറഞ്ഞാല്‍ , സൗന്ദര്യം എന്ന വാക്ക്  കൊണ്ട്  കവികള്‍  എന്തൊക്കെയാണാവോ  ഉദ്ധെശിച്ചിരുന്നത് ,  അതിനെല്ലാം  ഒറ്റ  ഉത്തരമായി  പറയാവുന്ന  ഒരു  നാടന്‍  യുവകോമലാഗി .  അടുത്തിടെ   പടിച്ചിറങ്ങിയതാണെന്നുറപ്പ്   . മിസ്സിന്റെ  മുഖത്ത്  ആദ്യമായി  ക്ലാസ്സ്  എടുക്കാന്‍  വന്നതിന്റെ  പൊടി  നാണം . അത്  ഞങ്ങളെ  കൂടുതല്‍  രസിപ്പിച്ചു . (ടീച്ചറുടെ  വാത്സല്യം  കൊതിക്കുന്ന  സ്കൂള്‍  കുട്ടികള്  അല്ലല്ലോ) .
കമന്റുകളുടെ  പ്രളയം  ആയിരുന്നു .
"വിവാഹം  കഴിച്ചതാണോ"  ?
അല്ല  എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . അതിന്ന്  മറുപടിയെന്നോണം   വീണ്ടും  കമന്റുകളുടെ  നീണ്ട  നിര . “ഭാഗ്യം ”, “ഞാന്‍  ഭയന്നു”, “ഞാനുറപ്പിച്ചു ” തുടങ്ങി  പലതരം .
ഒരു  മണിക്കൂര്‍  കൊണ്ട്  കോളേജ്  സങ്ങല്‍പ്പങ്ങല്‍ക്കെല്ലാം  യാഥാര്‍ത്യത്തിന്റെ  ചുവയുണ്ടെന്ന്  ബോധ്യമായി .
സമയം  പോയതറിഞ്ഞില്ല !
പിന്നേടെന്നും കാത്തിരുപ്പായിരുന്നു . ടീച്ചറിന്റെ  ക്ലാസിനു  വേണ്ടിയുള്ള  കാത്തിരുപ്പ് . ഹോസ്റ്റലിലും   മെസ്സിലും  ബസ്സിലും  ടീച്ചര്‍  മാത്രം . ഫിസിക്സ്  ക്ലാസിനു  മാത്രം  കയറുന്ന  കുട്ടികള്‍. വളരെ  കുറച്ചു  നാളുകള്‍  കൊണ്ട്  ടീച്ചര്‍  എല്ലാവരുടെയും  മനസ്സില്  ഒരിക്കലും  മായാത്തവണ്ണം പ്രതിഷ്ടിക്കപ്പെട്ടു . സുന്ദരിയായ  ടീച്ചറെ  നോക്കി  “ ആറ്റന് ചരക്ക് ” എന്ന്   പറയാത്തവര്‍  ആണല്ല  എന്നുവരെയായി  പുരുഷ   സങ്ങല്പ്പം. പെണ്‍കുട്ടികള്‍ക്ക്  ലേശം  അസൂയയും . “

***                                    ***                                ***                                ***

ഞാന്  വിപിന് , ഇത്  ബിനു , സൌദിക്കാ, നിങ്ങളോ ?”
ഒരു  നിമിഷം  കൊണ്ട്  ഉള്ളിലുള്ളതെല്ലാം  തുറന്നു  പറഞ്ഞ്  മറുപടിക്കായി  കാത്തിരിക്കുന്ന നിഷ്കലങ്ങനായ  ഒരു  കുഞ്ഞിന്റെ  നൈര്‍മ്മല്യമുണ്ടായിരുന്നു പറപറത്ത ആ  ശബ്ധത്തിന്.

“ഞാനും  സൌദിക്കാ ”, മറുപടി .
മികച്ചൊരു  സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നതിന്റെ  ആദ്യത്തെ  നാഴികക്കല്ലുകളായിരുന്നു  അത് . വിപിന്‍ചേട്ടന്‍   ഞാനുമായി   അടുത്തത്  വളരെപ്പെട്ടന്നായിരുന്നു . അനിയനോടെന്നപോലെ  വാത്സല്യം  പ്രകടിപ്പിക്കുമ്പോഴും , എഞ്ചിനീയറോട്    ഫോര്‍മാന്‍  കാണിക്കുന്ന  ഒരു  ബഹുമാനം  വാക്കുകളില്‍  പകര്‍ത്താന്‍  അയാള്‍ പ്രതേകം  ശ്രദ്ധിച്ചിരുന്നു .  പ്രവാസതയുടെ  കനലുകള്‍ക്ക്മേല്‍ l വെള്ളംതൂവിയ  ഒരു  ചെറിയമനുഷ്യന്‍ .

അതൊരു  വെള്ളിയാഴ്ച്ചയായിരിക്കണം . (മറ്റേത്  ദിവസമാണ്  ഒരു  ഗള്‍ഫ്  മലയാളിയുടെ  മനസ്സില്‍ പൂത്തിരിയും  ചുണ്ടില്  മന്ദഹാസവും  വിരിയുക  അല്ലെ ?) ഞാനും  അയാളും  ഉള്‍പ്പെടുന്ന  ഒരു  ചെറിയ  മലയാളിക്കൂട്ടായ്മയുടെ  നടുവില്‍  നിന്ന്  നിഷ്ക്കലങ്ങത്വം  സ്പുരിച്ചുകൊണ്ടയാള്‍  അറിയിച്ചു ,
“ ന്റെ  പെങ്ങളും  ഒരുത്തനും  തമ്മില്  അതാ , ന്താത്  ലൈന് ”
ഞങ്ങള്‍  ഊമകളെ  പോലെ  അയാളെത്തന്നെ  നോക്കിനിന്നു .
“അവള്‍ക്കവനെ  കെട്ടനമെന്ന്  ”
കുറച്ചു  നേരത്തെ  നിശബ്ദതക്ക്  ശേഷം  – “ എന്നെ  കൊന്നാലും   ഇത്  ഞാന്‍  നടത്തില്ല ”.
എന്റെ  യൌവനം  സടകുടഞ്ഞെഴുന്നേറ്റ്  അവശനായ  കാമുകനും  കാമുകിക്കും  വേണ്ടി  ധീരമായി  സംസാരിച്ചു .
“എന്തുകൊണ്ട് ”

“അവനൊരു  നല്ല  പണിയോന്നുമില്ലടോ, അതുമല്ല  ഇതൊന്നും  ഒരുകാലത്തും   ശെരിയാവുകേമില്ല”
“ അതൊക്കെ  ശെരിയാവും ” – ഞാന്‍
“എന്റെ  പെങ്ങളെ  വച്ചൊരു  റിസ്ക്കെടുക്കാന്  എന്നെക്കൊണ്ട്  പറ്റില്ല ”
തികച്ചും  ന്യായമായ  വാദം . പക്ഷെ  ആ  ന്യായത്തിന്   ഒരാഴ്ച്ചയെ  ആയുസ്സുണ്ടായുളു. കാമുകിയുടെ  ആത്മഹത്യ  ശ്രമം  റിസ്ക്കെടുക്കാന്  അയാളെ  പ്രാപ്തനാക്കി , ഒപ്പം  ഞങ്ങളുടെ  പ്രേരണയും . വിവാഹച്ചിലവുകള്‍ക്കായി     കടമായി  നല്‍കിയ  റിയാലുകള്‍കുപോലുംമയാള്‍  ഏറ്റക്കുറച്ചിലുകളില്ലാത്ത    നന്ദി  രേഖപ്പെടുത്തി . നിറഞ്ഞ  കണ്ണുകളും  മുറിയുന്ന  വാക്കുകളും  ഒളിപ്പിക്കാന്‍   കഴിയാതെ , നാട്ടിലെത്തിയാലുടന്‍ വീട്ടില്‍  വരണമെന്ന  ശാട്യവുമായയാള്‍ പടിയിറങ്ങി .
കടങ്ങളെല്ലാം  കൃത്യമായി  വീട്ടപ്പെട്ടു . വീട്ടിലേക്ക്  പോകാമെന്നുള്ള  എന്റെ  കടമോഴിച്ചു  !  .

***                                    ***                                ***                                ***

വര്‍ഷങ്ങള്‍  പലത്  ചിറകുകളഴിച്ചുവച്ച്  പരലോകം  പൂകിയിരിക്കുന്നു . ശിശിരവും  ശരത്കാലവുമെല്ലാം  മുറതെറ്റാത്ത  സുന്ദരസങ്ങല്‍പ്പങ്ങളായ്ത്തന്നെ കടന്നു  പോയി . സൌഹൃദങ്ങളില്  പലതും  സ്വപ്നതിലെന്നവണ്ണം  ഉപബോധമനസ്സിന്റെ  ഉള്ളറകളിലേക്കൊളിച്ചു. കിഴക്ക്  സൂര്യനും  ചന്ദ്രനും  തമ്മില്  കണ്ടുമുട്ടുന്ന  പരപരാവെളുപ്പിനൊരു ഫോണ്‍കാള്‍  !
ഒരുപാട്  വൈകി  കിടന്നതാണെങ്കിലും  പതിവില്ലാത്ത  ഫോണിന്റെ   മറുതലക്കലേക്ക്    കാതോര്‍ത്തു .
 “ഹലോ , ഞാന്‍  വിപിനാണ്”
ഒരു  നിമിഷം  ആലോചനയിലാണ്ടു . അറിയാവുന്ന  വിപിന്മാരുടെ  മുഖവും  ശബ്ധവുമായൊന്നു  താരതമ്യം  ചെയ്തുനോക്കി .
അത്  മനസ്സിലായെന്നവണ്ണം - “ സൗദി  സൗദി !, ഓര്‍മ്മയുണ്ടോ !”
ഉറക്കച്ചവടുമാറി .
“വിപിന്‍  ചേട്ടാ ”- കുശലാന്വേഷണങ്ങള്‍ .
“സുഖം ,  നല്ല  ഉറക്കത്തിലായിരുന്നല്ലേ”- ചോദ്യം .
“രാത്രിയുറങ്ങാനൊരല്‍പ്പം   വൈകി , പിന്നെ ” – മറുചോദ്യം
“ഞാന്‍  സൗദി  വിട്ടു , ഇപ്പൊ  എത്തിയതേയുള്ളൂ , എപ്പോഴാ  ഒന്ന്  കാണുന്നെ , വല്ല്യ  ബിസി  ആയിരിക്കുമല്ലേ ”
“നാളെ  ഞാന്‍  എറണാകുളത്തിന്    പോകുന്നുണ്ട് , തിരിച്ചു  പോരുമ്പോള്‍  വീടുവഴി  വരാം ഞാനിപ്പോ  എറണാകുളത്താണ്  , എത്തുമ്പോ  വിളിച്ചാല്  മതി ”.
രണ്ടു  മിനുട്ടുകള്  കൂടി  സൗദി  വിശേഷങ്ങള്‍  പങ്കു  വച്ച്  ആ  ഫോണ്‍  കട്ടായി . (ആലപ്പുഴയുടെ  നിഷ്ക്കലങ്ങതയില്‍  നിന്നും  എറണാകുളത്തിന്റെ  തിരക്കുകളിലെക്കിറങ്ങി  നടന്ന  ആ  മനുഷ്യനോട്  ചെറിയ  നീരസം  ഉള്ളില്‍  നിറഞ്ഞു )
അന്ന്  രാത്രി  തന്നെ   എറണാകുളത്തേക്ക്  തിരിച്ചു . തിരക്കുകലെല്ലാം  ഫയലുകളില്‍  വച്ചുപൂട്ടി  ഉച്ചയോടടുപ്പിച്  വിപിന്‍ചെട്ടനെ   വിളിച്ചു .
“ഹാ ! ലക്ഷ്മണ് , എവിടെയായി ”
“ഇടപ്പള്ളി ”
“ബൈപാസ്   നേരെ  പിടിച്ചോ , ലേക് ഷോര്‍  ഹോസ്പിറ്റല്‍ ”
“ഓകെ, ഞാനെത്തിയിട്ട് വിളിക്കാം ”
യാത്ര  പുനരാരംഭിച്ച്  അല്‍പനേരം  കഴിഞ്ഞാണ്  എത്തിപ്പെടേണ്ട  സ്ഥലത്തെക്കുറിച്ച്  ഞാന്  ബോധവാനായത് .
ലേക് ഷോല്‍ ഹോസ്പിറ്റല്‍ !. കാന്‍സര്‍  രോഗികളുടെ  ശരണാലയം . പാപപുണ്യങ്ങളുടെ കണക്കെടുപ്പിനു  തയ്യാറായി  വരുന്ന  പലരുടെയും  അവസാന  നാളുകള്‍  തിട്ടപ്പെടുത്തുന്നിടം . മനസ്സാകെ  കലുങ്ങുഷിതമായി. അസുഖമാകുമോ  അയാളുടെ  വീട്ടിലാര്‍ക്കെങ്കിലും , അതോ , വീട്ടിലേക്കുള്ള  ലാന്റ്  മാര്‍ക്കോ ? ഒന്നും  ഉറപ്പിക്കാന്  കഴിയാതെ  മനസ്സ്  കൂടുതല്  കുഴങ്ങി . കനം കൂടിയ  എന്തോ  നെഞ്ചിനോട്   ചേര്‍ത്ത്  കെട്ടിവച്ചത്  പോലെ .
ഹോസ്പിറ്റലിന്റെ   ഗേറ്റിന്റെ ഓരത്തായ്    വണ്ടി  നിര്‍ത്തി അയാളെ  വീണ്ടും  വിളിച്ചു .
“ലക്ഷ്മണ്‍ , എത്തിയല്ലേ . വണ്ടി  ഉള്ളിലേക്ക്  പാര്‍ക്ക്  ചെയ്തോളൂ , 3rd floor 311”
ബലം  നഷ്ട്ടപ്പെടുന്ന  ചുവടുകളുമായി  കോണി  കയറി  മുകളിലെത്തിയപ്പോള്‍  എതിരേറ്റത്  ഹൃദയം  വിരിയിച്ച  പുഞ്ചിരിയുമായ്    കാത്തു  നില്‍ക്കുന്ന  അയാളെയാണ്   .
കുശലാന്വേഷണങ്ങള്‍   , യാത്രാസൌഖ്യന്വേഷണങ്ങള്‍ .
നേര്‍ത്തതെങ്കിലും   വിങ്ങുന്ന  മനസ്സിന്റെ  പേടിപ്പിക്കുന്ന  നൊമ്പരങ്ങള്‍  അപ്പോഴുമുണ്ടാരുന്നു  .
“വരൂ , എന്റെ  പെങ്ങളെ  പരിചയപ്പെടുത്താം ”
ഉത്ഖണ്ടയോടെ  അയാളുടെ  പിറകെ  നടന്നെങ്കിലും  മനസ്സ്  പോകണ്ടായെന്നു  ശക്തിയായി  മിടിച്ച്കൊണ്ടിരുന്നു . എന്തോ  മുന്‍കൂട്ടി  അറിയുന്ന  പോലെ .
മുടിയെല്ലാം  കൊഴിഞ്ഞ്, ആരാണെന്നറിയാന്  കണ്ണുകള്‍  വിടര്‍ത്തി , ചുണ്ടുകള്‍ക്കിടയിലെവിടെയോ  പുഞ്ചിരി  വരുത്തി  കട്ടിലിന്റെ  ഓരം  പറ്റിക്കിടക്കുന്ന  സുന്ദരിയായിരുന്നെന്നു  തോന്നിപ്പിക്കുന്ന  ഒരു  യുവതി . മനസ്സില്‍ നിന്നും  യാത്രപോയ  നിറങ്ങള്‍ക്ക്  പകരമായി  അസുഖം  നല്‍കിയ  പച്ചക്കുപ്പായമണിഞ്ഞ് അവള്‍  കിടന്നു . ഹ്രദ്യമായോന്നു പുഞ്ചിരിക്കാന്‍പോലുമാവാതെ   മെല്ലെ  വാതില്  തുറന്ന്  ഞാന്‍  പുറത്തേക്കിറങ്ങി . പുറകെ  അയാളും .
“പേടിക്കാനൊന്നുമില്ല , ഫസ്റ്റ്  സ്റ്റേജിലെ  കണ്ടുപിടിച്ചു , രണ്ടു  കീമോയും  കൂടി  കഴിഞ്ഞാല്  ശരിയാകുമെന്നാണ്   ഡോക്ടര്‍മാര്  പറയുന്നേ . പക്ഷെ  അവള്‍ക്ക്  ഒട്ടും  പ്രതീക്ഷയില്ല , അതാണ്  വിഷയം . ഇനിയം  എത്രനാള്‍  ജീവിക്കുമെന്നാ  അവള്‍  ചോദിക്കുന്നെ ”
മനസ്സിന്  ചെറിയൊരാശ്വാസം  തോന്നിത്തുടങ്ങി . കനം  ഒരല്‍പം  കുറഞ്ഞ   പോലെ .
“വേറെ  ആരെയും  നിര്‍ത്തില്ലേ      ഇവിടെ ”- ഞാന്‍
അയാള്‍  ഒന്ന്  മന്ദഹസിക്കാന്‍  ശ്രമിച്ചു . അതിനുമപ്പുറം  മ്ലാനത  അയാളുടെ  മുഖത്തേക്ക്  നിഷലിക്കുന്നത് പ്രകടമായി  കാണാന്‍  കഴിഞ്ഞു .
“അവനവളെ  വേണ്ടെന്ന്, കുഞ്ഞിനെ  നോക്കും , അവളെ  ഉപേക്ഷിച്ച  മട്ടാ”
രണ്ടു  നിമിഷത്തെ  നിശബ്ധത . നീളം  കൂടിയ  നിമിഷങ്ങള്‍.
“അവളുടെ  വിഡിത്വം  എത്ര  വലുതായിരുന്നു  എന്ന്  തിരിച്ചറിയുന്നെന്ന്  ഒരിക്കെ  പറഞ്ഞു . അന്നുമാത്രമാണ്  ഞാന്‍    തളര്‍ന്നത് ”
അയാളെന്നെ  കാറു പാര്‍ക്ക്  ചെയ്തിരുന്നിടം  വരെ  അനുഗമിച്ചു . ചിരിച്ചുകൊണ്ട്  യാത്രപറയാന്‍ .

കാറിലേക്ക്  കയറാന്‍  തുടങ്ങും  മുന്‍പ്പ്  പുറകില്‍  നിന്നൊരു  വിളി .
സിന്ധ്യ  മേഡം ! . കോളേജിലെ  അഡ്മിനിസ് ട്രേറ്റിവ് ഓഫീസര്‍  ആയിരുന്നു . വളരെ  സ്മാര്‍ട്ട്  ആയ  ഒരു  കുറിയ  സ്ത്രീ .
“what a surprise. എനിക്കാധ്യൊരു  കണ്‍ഫ്യൂഷന്‍ ഇണ്ടായി, സുഖാണല്ലോല്ലേ ”
“സുഖം , മേഡമെന്താ  ഇവിടെ ”
മാഡത്തിന്റെ  മുഖം  ഇരുണ്ടു , വല്ലാണ്ടായി !
“ആരും  അധികം   അറിഞ്ഞിട്ടില്ല . നമ്മുടെ  ദീപ്തി  മിസ്സ്  ഇവിടെ  കിടപ്പുണ്ട് , ലാസ്റ്റ് സ്റ്റേജ്  ആണ്  ”(അടുത്തേക്ക്  നീങ്ങിനിന്ന് , തല  താഴ്ത്തി  സ്വകാര്യമായി )
ശരീരമാകെ  തളരുന്നത്  പോലെതോന്നി ., നിമിഷങ്ങള്‍  കൊണ്ട്  വിയര്‍ത്ത് തൊണ്ട  വറ്റിവരണ്ട്, നെഞ്ചിന്റെ  കാളല്‍ കണ്ണില്ലൂടെ   പ്രവഹിച് ..
ദീപ്തി മിസ്സ് !...സുന്ദരിയായ  ഉണ്ടാക്കണ്ണൂകളുള്ള   അവിവാഹിതയായ  ദീപ്തി  മിസ്സ് !
“വരൂ  312  ല്  ആണ് ” മാഡം വിളിച്ചു .
വിപിന്‍   ചേട്ടനോട്  കാര്യങ്ങള്  ചുരുക്കിപ്പറഞ്ഞ് മേഡത്തിനൊപ്പം മുകളിലേക്ക്  നടന്നു .
നടക്കുന്നതിനിടയില്  മാഡം മിസ്സിനെക്കുറിച്ചു  പറയുകയായിരുന്നു .
“അവള്‍ക്ക്  നല്ല  ഹോപ്  ഉണ്ട് , ഓവറോള്  അതൊരു  നല്ല  കാര്യമാണ് , നെറ്റിന്റെ  എക്സാം  എഴുതണമെന്നു  പറഞ്ഞ് റൂമിലിരുന്നു  പഠിക്കുകയാണ് . ബട്ട്  she  wont survive.എല്ലാവര്‍ക്കുമറിയാം , അവള്‍ക്കൊഴിച് ”
മിസ്സിന്റെ  വിവാഹം  കഴിയാന്‍   ഒരുപാട്  വൈകിയിരുന്നത്രേ .
ജാതകദോഷം  !
“എന്തായാലും  കല്യാണം  കഴിച്ചത്  ഒരാണിനെതന്നെയാണ് . കല്യാണം  കഴിഞ്ഞ് ത്രീ  മന്ത്സ് കഴിഞ്ഞപ്പോഴാണ്  രോഗം  തിരിച്ചറിയുന്നത് . He  resigned his job. ഫുള്‍ടൈം  അവളുടെ  അടുത്താണ്  ”
നല്ലവനായ  മനുഷ്യന് . മരിക്കുമെന്നറിഞ്ഞിട്ടും    ഭാര്യയുടെ  കൈകള്  നെഞ്ഞിനോട്  ചേര്‍ത്ത് സുരക്ഷിതമായി  വച്ചിരിക്കുന്ന  ഭര്‍ത്താവ് ! സുകൃതം ചെയ്ത ഭാര്യ !
“അവളെ  തിരിച്ചറിയാന്‍  തന്നെ   വിഷമമാണ് . എല്ലുമാത്രം  അവശേഷിക്കുന്ന , മുടിയെല്ലാം  കൊഴിഞ്ഞുപോയ  ഒരു  രൂപം . ആ  കണ്ണുകള്‍ക്കുപോലും  തിളക്കം  നഷ്ട്ടപ്പെട്ടിരിക്കുന്നു . എന്തൊരു  ഭംഗിയായിരുന്നു ?”
ശരിയാണ്  !. അത്രയും  സുന്ദരിയായ  ആരും  ആ  കോളേജില്‍ഇല്ലായിരുന്നു .
ഒരു  നിമിഷം  ഞാന്‍  കോളജിലേക്ക്  മടങ്ങി ചെന്നു.

[“വിവാഹം  കഴിച്ചതാണോ ?”
അല്ല എന്ന്  പറയുമ്പോഴേക്കും  ടീച്ചറിന്റെ  മുഖമാകെ  ചുവന്നു . വലിയ  കണ്ണുകള്‍  ഒന്നുകൂടി  ഭംഗിയുള്ളതായി . ]

“മിസ്സിനെ  കാണാന്‍  എനിക്ക്  വയ്യ  മാഡം ”
“അവള്‍ക്കും  അതൊരുപക്ഷേ  ഇഷ്ട്ടപ്പെടില്ലായിരിക്കും , ഒരു  രോഗിയെ  പോലെ ” മാഡം  എന്തോ  ഓര്‍ത്തിട്ടെന്നവണ്ണം   പറഞ്ഞു.
ഞങ്ങള്‍ l പരസ്പരം  യാത്രപറഞ്ഞ് പിരിഞ്ഞു .


***                      ***                   ***                        ***

ഹോസ്പിറ്റലിന്റെ  ഗേറ്റ്  കടക്കുമ്പോഴേക്കും  മനസ്സ്  നിറയെ  നൊമ്പരങ്ങള്‍  പടികയറി  വരുന്നുണ്ടായിരുന്നു .
അടുത്തടുത്ത  മുറികളില്‍  പ്രതീക്ഷയുള്ളതും  പ്രതീക്ഷയില്ലാത്തതുമായ  രണ്ടു  സ്ത്രീകള്‍   മരണത്തോട്  മല്ലടിക്കുന്നു . അതിലൊരാള്‍  മരിക്കുമെന്ന് വൈദ്യശാസ്ത്രവും .

എന്റെ  വേദനയും  പ്രാര്‍ഥനയും  ആരംഭിച്ചിരിക്കുന്നു . അവര്‍ക്കിടയിലെ  മൂന്നാമന്റെ  ആത്മവിലാപം .



[ഇതെഴുതുന്നതിനിടയില്‍  അവിചാരിതമായി  രണ്ടു  ഫോണ്‍കോളുകള്‍  എന്നെ  തേടി  വന്നു . ഒന്നാമത്തെത് വിപിന്‍  ചേട്ടന് . പെങ്ങള്‍ക്ക്  സുഖമുണ്ട് , വിപിന്‍  ചേട്ടന്‍  ഗള്‍ഫിലേക്ക്  മടങ്ങിപ്പോകുന്നു …
രണ്ടാമത്തെത് ദീപ്തി  മിസ്സിന്റെ  മരണവാര്‍ത്ത …
ഒരിക്കലും  മായാത്ത  ദീപ്തി  മിസ്സിന്റെ  ഓര്‍മയ്ക്ക്  മുന്നില്‍ ………..]

Monday, May 10, 2010

മറന്ന്‍ പോയ ചിരി

അതിശയിപ്പിക്കുന്നതായി   ഒന്നും  കണ്ടില്ല . അമ്പരപ്പിക്കാനായി അവള്‍  ഒന്നും ചെയ്തുമില്ല .
അവനുറങ്ങി .
ബ്രഹ്മാണ്ട പരമകോടിയിലെ സകല  ശബ്ദ  കോലാഹലങ്ങള്ക്കുമിടയില്‍  ഒരു  സുഖസുഷുപ്തി.
അവളുടെ  മുലകളില്‍  പറ്റിപ്പിടിച്ചിരിക്കുന്ന  മാത്ര്ത്വം ഉണങ്ങും   മുന്പ്  അവനുണരും.
വീണ്ടും  കരച്ചില്‍ !
അത്  കേള്ക്കുമ്പോള്‍  ചീവീട്  കരയും  പോലെയാണ്ണ്‍  അയാള്ക്ക്   തോന്നുക . ചെന്നിക്കുത്ത്  കൂടുതലായെന്ന  പോലെ  അയാള്‍  ചെവി  രണ്ടും പൊത്തിപ്പിടിക്കും. അസഹനീയമായ  എന്തോ  നീറിപ്പുകയുന്ന  പോലെ  അയാളുടെ  കണ്ണുകള്‍  തോന്നിച്ചു , ചെഷ്ട്ടകളും .
ട്രെയിന്‍  ഏറണാകുളത്തെത്തി . വെളിയില്‍  പോര്ട്ടര്മാരുടെ  കൂക്കി  വിളികളും , ചായ   വില്പ്പനക്കാരുടെയും  മറ്റും  ഈണം  നിറഞ്ഞ  വിളികളും , സെല്ഫോണ്കളുടെ  പലവിധങ്ങളായ റിംഗ് ടോണ്കളും  കേള്ക്കാം .
അസ്വസ്ഥമായ  കണ്ണുകള്‍  അപ്പോഴും    കൈകുഞ്ഞിന്റെ  നേര്ക്കായിരുന്നു.
                                                                   *          *             *           
ആദ്യമായി  കേള്ക്കുന്നത്  കൊണ്ടാണ്ണ്‍  നിങ്ങള്ക്കിങ്ങനെ . വിദേശങ്ങളിലും  മറ്റും  ഇതൊക്കെ  സാധാരണമാണ്ണ്
മറ്റൊരു  വഴിയും
അയാളുടെ  വാക്കുകളില്‍  അപ്പോഴും  സംശയം  നിഴലിച്ചിരുന്നു.
നമ്മള്‍  എല്ലാം  പരീക്ഷിച്ചതല്ലേ , ഇനി .. ഭയപ്പെടാതിരിക്കൂ . വിശാലമായ  കാഴ്ചപ്പാടുകളും  പരസ്പര  വിശ്വാസവുമാണ്ണ്നമുക്കാവശ്യം
നിറഞ്ഞ  മൌനം . തിരകള്ക്ക്  പോലും  ഒച്ച  നഷ്ട്ടപ്പെട്ട  പോലെ . മ്ലാനത  എങ്ങും  നിഴലിച്ചു .
ഡോക്ടര്‍  യാത്ര  പറഞ്ഞു  പിരിഞ്ഞിട്ടും  ഏറെ  നേരം  അയാള്‍    തിരകളിലെക്ക്  ഉറ്റ് നോക്കിയിരുന്നു .
  തീരുമാനത്തിന്റെ  ഓര്മപ്പെടുത്തലാണ്ണ് കുഞ്ഞ്. എന്റെതല്ലാത്ത  കുഞ്ഞ് .
മറ്റൊരുവന്റെ  ബീജം  കുത്തിവച്ച്  ഭാര്യയെ  ഗര്ഭിണിയാക്കേണ്ടി വന്നവന്റെ  ആത്മസഖര്ഷം . എല്ലാം  മറന്ന്  ജീവനില്‍  പ്രതീക്ഷയര്പ്പിച്ച് ജീവിക്കണം എന്നാശിച്ചതാണ്ണ്‍.
കുഞ്ഞിന്റെ  നേര്ക്ക്  ഉയരുന്ന  ഓരോ  നോട്ടവും  അയാളെ  ഭയപ്പെടുത്തി .   കുഞ്ഞ് തന്റെതല്ലെന്ന്അവ  വിളിച്ചു പറഞ്ഞെക്കുമെന്ന്‍  അയാള്‍  ഭയപ്പെട്ടു . അമ്മയുടെ  മോനെന്ന വിളികളാല്‍  അയാള്‍  അപ്രസക്തനാക്കപ്പെട്ടു .
ഇനിയും  വയ്യ .
മരണം  സന്നിഹിതമാകും  വരെ , അല്ലെങ്കില്‍  ഭയത്തിന്റെ  പാരമ്യതയില്‍  ഭ്രാന്തില്‍  എത്തും  വരെ .
എനിക്കിനിയും   വയ്യ . മറ്റൊരുവന്റെ  കുഞ്ഞിനെ  എന്റെ  ഭാര്യ  മുലയുട്ടുന്നത്  കാണാന്‍ .
                                   *                             *                             *
മുലഞെട്ടുകളില്‍  വിശന്ന്കടിക്കുന്ന  കുഞ്ഞിനെ  അയാള്‍  വെറുപ്പോടെ  നോക്കി  പിറുപിറുത്തു .
ഇതില്‍  നിന്നും  ഒരു  മോക്ഷം  വേണം . അതിനാണീ  യാത്ര . യാത്രുടെ  മടക്കം  കുഞ്ഞില്ലാതെയാവണം. അവള്‍  കരഞ്ഞെക്കാം , കരഞ്ഞ്  കരഞ്ഞ്  അവള്‍  ഓര്മ്മകള്‍  ഒഴുക്കിക്കളഞ്ഞുകൊള്ളും. എന്റെ  അവസ്ഥ  മറ്റാരേക്കാളും  അവള്ക്കറിയുന്നതല്ലേ .
ട്രെയിന്‍  ഉടനെങ്ങും  പുറപ്പെടുന്ന  ലക്ഷണമില്ല . അവള്‍  മയങ്ങുകയാണ്ണ്‍ .അയാള്‍  മെല്ലെ  എഴുന്നേറ്റ്  വാതിലിനടുത്തെക്ക് നടന്നു .
പുറത്ത്  പ്ലാട്ഫോരത്തിന്റെ ഓരത്ത്ഒരു  കുഞ്ഞിരുന്ന്കരയുന്നു . മൂക്കൊലിപ്പിച് , കണ്ണ്‍  നിറച്ച് , കൈകള്‍  രണ്ടോം  ചുരുണ്ട  ചെമ്പന്‍  മുടികളില്‍  പിടിച്ച്  അത്  ഉറക്കെ  കരയുകയാണ്ണ്‍ . കീറിയ  ചെളിപിടിച്ച  ഉടുപ്പ്കണ്ടാല്‍  അതിനെ  എടുക്കാന്‍  ആരും  അറക്ക്യും. വിശന്നിട്ടാണെന്ന്തീര്ച്ച .
എന്തോ  ഓര്ത്തെന്ന പോലെ  അയാള്‍  ട്രെയിനില്‍  നിന്നിറങ്ങി    കുഞ്ഞിന്റെ അടുത്തേക്ക്  നടന്നു .   കുഞ്ഞ്  ആരെയും  ശ്രധിക്കാതെ ആവുന്നതും  ഒച്ചയില്‍  കരയുകയാണ്ണ്‍ .
ഒരു  നിമിഷം    കുരുന്ന്കണ്ണുകള്‍  അയാളുടെ  മുഖത്ത് തങ്ങി  . അയാള്‍  കുഞ്ഞിനെ  വാരിയെടുത്ത്  കര്ച്ചിഫ് കൊണ്ട്   മൂക്ക്  തുടപ്പിച്  , അടുത്ത്  കണ്ട  കടയിലേക്ക്  നടന്നു .
കുഞ്ഞിന്റെ  ഒച്ച  ഒന്നുകൂടി  ഒച്ചയിലായി .
അയാള്‍  ചിരിച്ച്  കൊണ്ട്  കടയില്‍  നിന്നും  വാങ്ങിയ  ഫ്രൂട്ടിയില്‍  സ്ട്രോ  കയറ്റി  കുഞ്ഞിനു കൊടുത്തു .
അപ്പോഴേക്കും  ‘ യെ  പുള്ളൈ യെ  പുള്ളൈഎന്ന  വിളിച്ചു  കൊണ്ട്  താടി നീട്ടി വളര്ത്തിയ , കീറിയ  ഉടുപ്പും , എന്നോ  വെള്ളം  കണ്ട  പാന്റും ധരിച്ച  ഒരാള്‍  ഓടിയെത്തി  കുഞ്ഞിനെ  പിടിച്ച്   വാങ്ങി .

യെ  അമ്മ  ഭയന്ത്  പോയിട്ടീഗ്ലാ , ആഴാതെ , യേ കണ്ണ്‍  അഴാതെ  ” എന്ന്  പറഞ്ഞ് അയാള്‍  കുഞ്ഞിനെ  ലാളിക്കുന്നത്  നിര്ന്നിമെഷനായാണ്ണ്അയാള്‍  നോക്കി  നിന്നത് .
ട്രെയിനിന്റെ ചൂളം  വിളി . അയാള്‍  സ്വബോധത്തിലേക്ക്  തിരികെ  വന്നു . അനങ്ങിതുടങ്ങിയ  ട്രെയിനില്‍  പിടിച്ച  കയറി , തല  വെളിയിലിട്ട്     കുഞ്ഞിനേയും  അച്ഛനെയും  കണ്ണെത്താവുന്നിടത്തോളം   അയാള്‍  ഉറ്റുനോക്കി .
വാതിലിനടുത്തുള്ള  വാഷ്ബേസിനില്‍  മുഖം  കഴുകി , അറ്റം  പൊട്ടിയ  കണ്ണാടിയില്‍  നോക്കി  അയാളോന്ന്‍   പുഞ്ചിരിച്ചു . മാസങ്ങളോളം  ഒളിച്ചു  കിടന്ന , ഇനിയൊരിക്കലും  തിരികെ  വരില്ലെന്ന്കരുതിയ  ചിരി .
അയാള്‍  വേഗത്തില്‍  തിരികെ  സീറ്റില്‍  എത്തി . കുഞ്ഞ് കരയുന്നു . അവള്‍  നല്ല  ഉറക്കത്തിലും . അവള്ക്ക്  ഒറ്റ  അടിവച്ച്കൊടുക്കാനാണ്ണ്‍  അയാള്ക്ക്  തോന്നിയത് . ധിറിതിപ്പെട്ട്  അയാള്‍  അവളെ  തട്ടി  വിളിച്ചു .
നീ  ബോധംകെട്ട് ഉറങ്ങുവാണോ , മോള്  കരയുന്നത്  കേട്ടില്ലേ , പാല്‍  കൊടുക്ക്
കണ്ണ്‍  തുറന്ന്അത്ഭുതത്തോടെ , അവിശ്വസനീയതയോടെ , കണ്ണ്‍  ചിമ്മിച്ച്  അവള്‍  അയാളെ  നോക്കി .   നോട്ടം  അയാളില്‍  പൊട്ടിച്ചിരിയാണ്ണ്ഉണ്ടാക്കിയത് . അയാള്മെല്ലെ  എഴുന്നേറ്റ്  അവളുടെ  അരികിലേക്ക്  ചേര്ന്നിരുന്ന്‍  കുഞ്ഞിന്റെ തലയില്‍  തലോടി ,
മുലഞ്ഞെട്ടില്‍  മോണകള്കൊണ്ട്  കടിച്ച്പിടിച്    കുഞ്ഞ്  അവരെ  രണ്ടുപേരെയും  ഉറ്റ്  നോക്കിക്കൊണ്ടിരുന്നു

Friday, April 9, 2010

വിരോധാഭാസം

ചുവചുവാ ചുവന്ന
പുലരിയില്‍
കരിമ്പടത്തിന്റെ  കൂരിരുട്ട് .
വെളുവെളെ  വെളുത്ത
വെയിലില്‍
കൂളിംഗ്‌  ഗ്ലാസ്സിന്റെ  കറുപ്പ് .
കറു കറെ കറുത്ത
രാത്രിയില്‍
 CFLന്റെ  വെളിച്ചം
ഭ്രാന്തമാണി ലോകം
ഭ്രാന്തനാണി ഞാന്‍